Thursday, December 31, 2009

ഹരി ശ്രീ ഗണപതയെ നമ:

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

2010 ലെ എന്റെ ബ്ലോഗിങ്ങ് ആരംഭിക്കുകയായി. സകല വിഘ്നങ്ങളും ഇല്ലാതാക്കി ഗണപതി ഭഗവാന്‍ എന്റെ ബ്ലോഗിങ്ങ് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ അനുഗ്രഹിക്കുമെന്ന പ്രാര്‍ഥനയോടെ ഒരു തേങ്ങ ഉടയ്ക്കുന്നു.

ലോകത്ത് എമ്പാടുമുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ പുതു വര്‍ഷത്തെ വരവേറ്റത് വിവിധ തരത്തിലായിരുന്നു. ബ്ലോഗ്‌ അവാര്‍ഡുകള്‍, കഥകള്‍, കവിതകള്‍, നര്‍മ്മം തുടങ്ങി നിരവധി സൃഷ്ടികള്‍. ഇതെല്ലം ലോകത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന മലയാളികളുടെ മുന്‍പിലെത്തി.

2009 നിരവധി ബ്ലോഗ്‌ മീറ്റുകളും കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ്ഗര്‍ ഒത്തു കൂടി.

മലയാളിയുടെ മാധവിക്കുട്ടിയും, മുരളിയും, ലോഹിതദാസും, രാജന്‍ പി ദേവും മലയാളത്തെ വിട്ടുപിരിഞ്ഞ 2009 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. നമുക്ക് നമ്മുടെ അമ്മമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും നഷ്ടപ്പെട്ട വര്‍ഷം.

അതെ പോലെ 2009 നമുക്ക് കുഞ്ഞു അനുജന്മാരെയും അനിയത്തിമാരെയും കൊച്ചുമോനെയും മോളെയും ലഭിച്ച വര്‍ഷം. അനേകം പ്രതിഭശാലികളെ കണ്ടെത്തിയ വര്‍ഷം. ചുരുക്കത്തില്‍ 2009 സുഖ ദുഖങ്ങളുടെ വര്‍ഷമായിരുന്നു.

നഷ്ടലാഭങ്ങളുടെ 2009 കഴിഞ്ഞു പ്രതീക്ഷയുടെ 2010 പിറന്നു. എല്ലാവര്‍ക്കും എല്ലാ മംഗളങ്ങളും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ..

Wednesday, December 30, 2009

പുതുവത്സരം സമാഗതമായി

പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി 2010 പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം.

കറുത്തേടം ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം ആശംസിക്കുന്നു.

Tuesday, December 22, 2009

2009 കടന്നു പോകുമ്പോള്‍....

ഓര്‍ക്കാന്‍ ഒരുപാട് ദുഖങ്ങളും സന്തോഷങ്ങളുമായി 2009 കടന്നു പോവുകയാണ്. ഓരോ ഡിസംബര്‍ മാസം വരുമ്പോഴും കുറെ നഷ്ടബോധങ്ങളും എന്നാല്‍ വരും വര്‍ഷത്തെ പ്രതീക്ഷകളും ഇടകലര്‍ന്നു നാം പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ലോകം മുഴുവന്‍ ഒരു ഗ്രാമമാകുന്ന ഈ കാലത്ത് കേരളത്തെ കുറിച്ച് മാത്രമുള്ള ഒരു ചിന്ത അപ്രസക്തമാണ്. കേരളത്തിനും ലോകത്തിനും ഒട്ടേറെ ഓര്‍ക്കാന്‍ വക നല്‍കിയാണ്‌ 2009 യാത്രയാകുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പദവിയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എന്നത് അതിനാല്‍ 2009 ലെ പ്രധാന സംഭവങ്ങളില്‍ മുഖ്യവും ബാരക്ക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റായി ജനുവരി 20 നു അധികാരമേറ്റെടുത്തു എന്നതും. ചരിത്രത്തില്‍ ആദ്യമായി ആ പദവി ഏറ്റെടുക്കുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൂടിയാണ് ഒബാമ. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും ആദരിക്കുന്ന അദ്ദേഹം ലോകം മുഴുവന്‍ ആരാധ്യനാകുന്നു.

2009 ന്റെ തുടക്കത്തില്‍ ഇന്ത്യക്ക് നഷ്ടമായത് നമ്മുടെ എട്ടാമത് രാഷ്ട്രപതി R. വെങ്കട്ടരാമനെയാണ്. 1987 മുതല്‍ 1992 വരെ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം ഒരു വക്കീലും സ്വാതന്ത്രസമര സേനാനിയും കൂടിയാണ്. 2009 ജനുവരി 27 നു അദ്ദേഹം അന്തരിച്ചു. ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ചിരിപ്പിച്ച നാഗേഷ് എന്ന തമിഴ് ഹാസ്യ താരം 2009 ജനുവരി 31 വിട പറഞ്ഞു. തിരു വിളയാടല്‍, കാതലിക്ക നേരമില്ലായ്, അന്പേ വാ ശാന്തി നിലയം, പട്ടണത്തില്‍ ഭൂതം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനഞ്ചാം ലോകസഭ തിരഞ്ഞെടുപ്പ് 2009 ഏപ്രില്‍ 16 മുതല്‍ 2009 മെയ്‌ 13 വരെ വിവിധ ഘട്ടങ്ങളിലായി നടന്നു. മന്‍മോഹന്‍ സിംഗ് ഭാരത്തിലെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 22 മെയ്‌ 2009 നു അദ്ദേഹം പ്രതിഞ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശശി തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 2002 മുതല്‍ 2007 വരെ UN സെക്രട്ടറി ജെനെരല്‍ ആയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കേരളത്തിന്‌ ഒരു പ്രത്യോക സംഭവമാണ്.

മലയാളത്തിന്റെ എഴുത്തുകാരി മാധവികുട്ടി കേരളത്തോട് യാത്രയായതും 2009 ഇല്‍ ആയിരുന്നു. മലയാളത്തില്‍ ഒരുപാട് കൃതികള്‍ രചിച്ച അവരുടെ അവസാനം (2009 May 31) പൂനെയില്‍ ആയിരുന്നു. അവസാന കാലം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തികൂടിയായിരുന്നു കമലാദാസ് എന്ന നമ്മുടെ സ്വന്തം മാധവികുട്ടി. മെയ്‌ മാസത്തില്‍ എഴുത്തുകാരിയെ നഷ്ടമായെങ്കില്‍ 2009 ജൂണില്‍ നമുക്ക് നഷ്ടപ്പെട്ടത് ഒരുപാട് നല്ല മലയാള സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയ AK ലോഹിതദാസിനെയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് സൂപ്പര്‍ താരപദവി ലഭിക്കാന്‍ സാഹചര്യമൊരുക്കിയ ഒരു തിരക്കഥകൃത്ത് കൂടിയായിരുന്നു ലോഹിതദാസ്. തിരക്കഥ രചനയില്‍ നിന്ന് സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുറപ്പിച്ചിരുന്നു. കിരീടം, ഭരതം, തനിയാവര്‍ത്തനം, അമരം തുടങ്ങിയ അദ്ധേഹത്തിന്റെ രചനകള്‍ മലയാളം ഉള്ള കാലത്തോളം ജീവിക്കും. 2009 ജൂണ്‍ 28 നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

രണ്ടാം ഭാഗം അടുത്ത പോസ്റ്റില്‍.....

Tuesday, October 13, 2009

ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ...(Namboothiri Jokes with a new Dimension)

അമേരിക്കയിലും ലണ്ടനിലും പര്യടനം(മക്കളുടെ അടുത്ത് പോയതാണ്) കഴിഞ്ഞു നമ്പൂരിയും കാര്യസ്ഥന്‍ രാമനും ഇല്ലത്ത് തിരിച്ചെത്തി. ശ്ശി വിശേഷം ആത്തേമാരോടും കുട്ട്യോളോടും പറയാന്‍ണ്ട്. പണ്ടൊക്കെ ഇല്ലത്തും ഇങ്ങനേക്കെ ആര്‍ന്നു. ത്തിരി വ്യത്യാസം എന്താ ച്ച ഇവിടെ കുറെ വാല്യക്കാരും പണിക്കാരും ണ്ട് അവിടെ ഒക്കെ യന്ത്രം കൊണ്ടാ.
ഇപ്പൊ പണിക്കാരോക്കെ കേമന്മാരായി എന്താ ച്ച വെറുതേ പണി ഇല്ലാതെ ഇരുന്നാലും ഇല്ലത്ത് വരില്ല്യ അത്ര തന്നെ.

അതൊക്കെ പോട്ടെ രാമാ ആ കുന്ത്രാണ്ടം അങ്ങട് തുറക്ക്വാ.
"ദാ ഇപ്പൊ തുറക്കാം തിരുമേനി" രാമന്റെ മറുപടി
"ന്നിട്ട് താന്‍ ആ പ്ല്ഗ് അങ്ങട് കുത്ത്വാ ആ കുന്തത്തിന്റെ"
"ശരി" രാമന്‍ മറുപടിയോടൊപ്പം ഇന്റര്‍നെറ്റ്‌ന്റെ പ്ലഗ്ഗ് കുത്തി മോഡം ഓണ്‍ ചെയ്തു.

"എന്ത് സംശയം ഉണ്ടെങ്കിലും കൂക്ഗിളില്‍ നോക്കാം ന്ന ല്ലേ കുഞ്ഞനിയന്‍ പറഞ്ഞത്?"
"കൂഗ്ളല്ല" തിരുമേനി "ഗൂഗിള്‍" രാമന്‍ തിരുത്തി
"എന്താ ച്ച അത്വന്നെ.. " നമ്പൂരിക്ക് ലേശം ശുണ്ടി വന്ന്വോ ന്നൊരു സംശയം
"നോം ആ ഭുവനേശ്വരി മന്ത്രം മറന്ന്വോ ന്നൊരു സംശയം. താന്‍ അതൊന്നു അതില് തെരയ്യ്വോ?"

"ഉവ്വ്" രാമന്‍ ഗൂഗിളില്‍ ഭുവനേശ്വരി എന്ന് ടൈപ്പ് ചെയ്തു.

ആദ്യം വന്ന ഫലങ്ങളില്‍ പ്രസ്സ്‌ ചെയ്തു.
നവ രസ ഭാവങ്ങളോടെ അന്താളിച്ചു നിന്ന രാമനെ കണ്ടു നമ്പൂരി
"എന്താ രാമ താന്‍ വിശ്വ രൂപം കണ്ട്വോ? എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ?"
"കണ്ടു തിരുമേനി അടിയന്‍ കണ്ടു" രാമന്റെ മറുപടി

"അപ്പൊ ഭുവനേശ്വരി പ്രത്യക്ഷപ്പെട്ട്വോ?" ഭക്തി ഭാവത്തോടെ നമ്പൂരി ലാപ്‌ ടോപ്പിന്റെ അടുത്തേക്ക്

"ശുംഭ താനെന്താ ഈ നോക്കണേ? അസത്ത്...( ഈയിടെ വിവാദമായ ഭുവനേശ്വരി എന്ന തമിഴ്‌ നടിയേ സ്ക്രീനില്‍ കണ്ട തിരുമേനി) ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ..."

Saturday, September 26, 2009

വിജയദശമി - വിദ്യാരംഭം


സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ



ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.

നവരാത്രിക്കാലത്ത്‌ അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്.
അഷ്ടമി ദിവസം പൂജ വച്ച് നവമി ദിവസം ദേവിയെ ഭജിച്ചു ദശമി ദിവസം പൂജയെടുക്കാവുന്നതും ആണ്. പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം.




കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഒരു വീഡിയോ.



എല്ലാ വായനക്കാര്‍ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ !

Tuesday, September 15, 2009

മതം യുക്തിവാദം നിരീശ്വരവാദം - ഒരു വിശകലനം

മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.

ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?

എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.

ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത്‌ കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.

ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.

എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്‌ഷ്യം വെക്കുന്നവര്‍ക്ക്‌ അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.

നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന്‍ നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.

ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.

ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ്‌ എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.

ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.

കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട്‌ ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന്‍ ആകും.

പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.

ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്‍കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന്‍ തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്‍ഫ്യൂഷന്‍ ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര്‍ ആകേണ്ടിവരുന്നത്.

മതമേധാവികള്‍ തെറ്റ് ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന്‍ ഉണ്ടാകൂ. തീര്‍ച്ച.

ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

ലോകാ: സമസ്താ: സുഖിനോ ഭവന്തു:

Friday, September 11, 2009

ശ്രീകൃഷ്ണ ജയന്തി




എല്ലാ വായനക്കാര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

Tuesday, September 1, 2009

ഓണാശംസകള്‍


എല്ലാ വായനക്കാര്‍ക്കും കറുത്തേടത്തിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Thursday, August 13, 2009

സ്വാതന്ത്ര്യം 2009

ഭാരതത്തിനു ബ്രിട്ടിഷ്‌ കിരാതരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുദിനമാണ് ഓഗസ്റ്റ്‌ 15. സാധാരണ തീവ്രവാദികളില്‍ നിന്നാണ് ഭീഷണി എങ്കില്‍ ഈ വര്‍ഷം പന്നിപനിയും തീവ്രവാദികളോട് ഒപ്പം നില്‍ക്കുന്നു. തീവ്രവാദം പാകിസ്ഥാനില്‍ നിന്നെങ്കില്‍ പന്നിപനിയുടെ വരവ് പ്രധാനമായും അമേരിക്കയില്‍ നിന്നും. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് ഇതൊന്നും വലിയ ഭീഷണി അല്ല. നമ്മുടെ പട്ടാളം ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. എന്നാല്‍ നാം നമ്മുടെ നാട്ടിലെ തീവ്രവാദികളെ തിരിച്ചറിയണം അവരെ കൈകാര്യം ചെയ്യാന്‍ പട്ടാളത്തിന് കഴിയില്ലല്ലോ.അത് പോലെ അമേരിക്കയില്‍ നിന്നും വിമാനം കയറി വരുന്ന പന്നിപനിയെ വിമാനത്താവളത്തില്‍ വച്ച് പിടിക്കാം എന്നാല്‍ നാട്ടില്‍ പെരുകുന്ന പന്നിപനിയെ നാം വായും മൂക്കും മൂടിക്കെട്ടി തന്നെ എതിര്‍ക്കണം.

പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും കല സംഗീത രംഗത്തും ഇന്ത്യ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്.

ഇന്ത്യയുടെ പുരോഗതി അസൂയയോടെ നോക്കുന്ന രാജ്യക്കാരും വിരളമല്ല. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഇവര്‍ ഇന്ത്യയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുക എന്ന വാദത്തോടെ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഈ പാശ്ചാത്യ രാഷ്ട്രങ്ങള്‍ പ്രധാനമായും അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ പറ്റിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയുടെ അത്രയും സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്നുണ്ടോ? ഒരു മുസ്ലീമായതിനാല്‍ നമ്മുടെ മുന്‍ രാഷ്ട്രപതിപോലും അമേരിക്കകാരാല്‍ അപമാനിക്കപ്പെട്ടു. നമ്മുടെ പ്രിയനടന്‍ മമ്മൂട്ടിയെയും മുസ്ലീമായതിനാല്‍ അവര്‍ അപമാനിച്ചത് നമുക്ക് മറക്കാന്‍ പറ്റില്ല. ഇത്രയും മത നിന്ദ ചെയ്യുന്ന അവര്‍ക്കെങ്ങനെ ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാനാകും. ചൈനയില്‍ മുസ്ലീങ്ങളെ വെടിവച്ച് കൊന്നപ്പോഴും അവര്‍ തന്നെ അഫ്ഗാനിലും പാകിസ്ഥാനിലും ഇറാഖിലും മുസ്ലീം പള്ളികളും മറ്റും ബോംബിട്ടു അനേകം പേരെ കൊന്നപ്പോഴും ഈ മത സ്വാതന്ത്ര്യ ചിന്ത എവിടെയായിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൈസ്തവരും ആക്രമിക്കപ്പെട്ടപോഴും ഈ മതസ്വാതന്ത്ര്യക്കാര്‍ എവിടെയായിരുന്നു. ഈ ചൈനയിലും പാകിസ്ഥാനിലും അമേരിക്കയിലും നടക്കുന്ന ന്യൂനപക്ഷ പീഡനം ഇന്ത്യയില്‍ നടക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷ സംരക്ഷണം നല്‍കുന്നുണ്ട്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ധൈര്യപൂര്‍വ്വം തള്ളിക്കളയാന്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ചങ്കൂറ്റം കാണിക്കണം.

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

വന്ദേമാതരം

Sunday, August 9, 2009

പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "
ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും. വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.

ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.

പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ്‌ ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.

ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.

എന്താണ് പൊരുത്തം ?

നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.

പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.

പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്‌. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.

Tuesday, July 14, 2009

ജീവിതം ഒരു വിനോദ യാത്രയാണ്...

ജീവിതം ഒരു വിനോദ യാത്രയാണ്. യാത്രയുടെ ലക്‌ഷ്യം സുന്ദരമായ ദൃശ്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നതും. കൂടുതല്‍ ദുഷ്കരമായ യാത്രയാണെങ്കില്‍ കാഴ്ച അതിസുന്ദരം. യാത്രകഴിഞ്ഞു മടങ്ങുമ്പോള്‍ സന്തോഷമോ ദുഖമോ? ഒരു വശത്ത് ദുഖവും മറു വശത്ത് സന്തോഷവും.

യാത്രയുടെ ലക്ഷ്യവും പലതാകാം. അധ്യയനയാത്രയോ ആധ്യാത്മികയാത്രയോ ആനന്ദയാത്രയോ വിലാപയാത്രയോ എന്തുമാകാം. ലക്‌ഷ്യം നല്ലതാകാം എന്നാല്‍ അത് നിര്‍വ്വചിക്കപെടുന്ന രീതി മാറിപ്പോയാല്‍ അധ്യയനയാത്ര അധാര്‍മിക യാത്രയായും ആധ്യാത്മിക യാത്ര ആപല്‍യാത്രയായും പരിണമിക്കാം.

ഒരു നല്ല വഴികാട്ടി ഓരോ യാത്രയുടെയും വിജയത്തിന് അത്യാവശ്യമാണ്. എന്നാല്‍ ആ വഴികാട്ടി ഉത്തമനായിരിക്കണം. അതല്ലാഞ്ഞാല്‍ അധ്യാത്മിക യാത്രകൊണ്ട് അവന്‍ മനുഷ്യനെ കൊല്ലിക്കും. അധ്യയനയാത്ര ആഭാസയാത്രയും ആക്കും.

ചിന്തിക്കുക പ്രബുദ്ധരാകുക...

Monday, June 8, 2009

പൂക്കള്‍ - The Flowers..

ഇന്ന് എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചതല്ല. അപ്പോഴാണ്‌ മാണിക്യത്തിന്റെ "ഇവിടെ വസന്തം വിരുന്നു വരുന്നു.." എന്ന പോസ്റ്റ്‌ വായിച്ചത്. അതിലെ കമന്റുകളിലൂടെ യാത്ര ചെയ്തപ്പോള്‍ എഴുത്ത്കാരിയുടെ "എഴുത്തോല" കാണാന്‍ ഇടയായി. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം.



പൂക്കള്‍ നമുക്ക് നയന സുഖവും സന്തോഷവും സുഗന്ധവും നല്‍കുന്നതാണ്. അത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യവും വര്‍ണന അതീതമാണ്.



ഭാരത സംസ്കാരത്തില്‍ പുഷ്പങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ദേവന്മാര്‍ക്ക് ജല ഗന്ധ പുഷ്പ ധൂപ ദീപ ജലാന്തം പൂജിക്കുന്നത് വളരെ ഉത്തമമാണ്. അതില്‍ വളരെ പ്രധാനം താമരയാണ്. ഓരോ ദേവന്മാര്‍ക്കും പ്രധാനം ഓരോ പുഷ്പമാണ്. ദേവിക്ക് ചുവന്ന പൂവ്. ശിവന് കൂവളം.



പൂക്കള്‍ വിവാഹത്തിനും മറ്റു എല്ലാ മംഗള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഓണത്തിന് പൂക്കളം ഉണ്ടാക്കാനും പൂക്കള്‍ കൂടിയേ തീരൂ.

Wednesday, June 3, 2009

ചായകട - മലയാളിയുടെ ട്രേഡ്മാര്‍ക്ക്

ചായയോ കാപ്പിയോ കുടിക്കാത്തവരായി കേരളത്തില്‍ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ. ചായയും കാപ്പിയും അത്രകണ്ട് നമ്മുടെ സംസ്കാരത്തോട്‌ കൂടിച്ചേര്‍ന്നതാണ്. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ആദ്യം ചോദിക്കുക കുടിക്കാന്‍ ചായയോ കാപ്പിയോ എന്നാണ്. പെണ്ണുകാണാന്‍ പോയാലും മരണ വീട്ടില്‍ ചെന്നാലും ചായ കൂടിയേ തീരൂ.

ചായയോളം തന്നെ പ്രസിദ്ധമാണ് ചായകടയും. കേരളത്തില്‍ മാത്രമല്ല മലയാളിയുടെ ചായകടയുടെ പ്രസക്തി. നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവിടെയും കണ്ടുവത്രെ ഒരു മലയാളി ചായകടയുമായി എന്ന നര്‍മ്മം മലയാളിയെ പറ്റി മറ്റു സംസ്ഥാനക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ( When Neil Armstrong first landed on the moon, his excitement was short lived. Someone else had beat him to it, to his surprise, there was already a mallu's chaya kada (tea shop) there! - This joke is used to explain about migratory trend of malayaalees).

ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് ചെന്നാലും ചായകട മലയാളിക്കു സ്വന്തം. മലയാളി ചായ കട തുടങ്ങിയാല്‍ കിട്ടുന്ന വരുമാനം മറ്റുള്ളവര്‍ക്ക് കിട്ടുകയില്ലത്രേ?

ചായകടയില്‍ പോയി പത്രം വായിച്ചു കുടിക്കുന്ന ചായയുടെ രുചി വീട്ടില്‍ നിന്നോ എന്തിനു Taj ഹോട്ടലില്‍ നിന്ന് കുടിച്ചാലും കിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈയിടെ കുറച്ചു ആളുകളെ ഇന്റര്‍വ്യൂ ചെയ്തതില്‍ മനസ്സിലായ ഒരു പ്രസക്തമായ കാര്യമാണിത്. ബാന്ഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജയകൃഷ്ണന്‍ പറഞ്ഞത്
ബൊമ്മനഹള്ളിയിലെ രാമേട്ടന്റെ കടയില്‍ നിന്ന് ചായ കുടിച്ചു വന്നാല്‍ കിട്ടാത്ത logic- ക്കും കിട്ടുമെന്നാണ്. മദ്രാസിലെ ഫിലിം editer രാമലിംഗം പറഞ്ഞത് ശ്രദ്ധിക്കൂ. நம்ம நாயர் கடையிலிருந்து ஒரு டி குடிக்கலேன்ன அந்த நாளே கெட்டுபோச்சு ( നമ്മ നായര്‍ ടീ കടയില്‍ നിന്റ്രു ഒരു ടീ കുടിക്കലെ ന്ന അന്ത നാളെ കേട്ട് പോച്ച് ) എന്നാണ്. ബോംബെയിലെ കിഷോര്‍ ഭായിക്കും മലയാളി ചായകട ജീവനാണ്. ചായ കടയില്‍ പോകുന്നത് ചായ കൊടുക്കുന്ന ചേച്ചിയെ വായില്‍ നോക്കാനും കൂടിയെന്നാണ് ഒരു വിരുതന്‍ പറഞ്ഞത്. മുമ്പ് ഡല്‍ഹിയില്‍ ജോലി ചെയ്ത നവീന്‍ ചൌള ന്യൂയോര്‍ക്കില്‍ മലയാളി ചായകട തേടി നടക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫിലടെല്ഫിയിലെ തോമസിന്റെ ചായകട വളരെ പ്രസിദ്ധമാണ്.

ചായ തന്നെ നിരവധി തരത്തിലുണ്ട്. ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ എന്നൊക്കെ പറഞ്ഞാല്‍ മധുരത്തിന്റെ വ്യത്യാസമാണ്. പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ, വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.

Sunday, May 31, 2009

മാധവികുട്ടി - കൃഷ്ണ സന്നിധിയിലേക്ക്..

മാധവികുട്ടിയുടെ പുസ്തകങ്ങള്‍ അധികം വായിച്ചില്ലെങ്കിലും പഠിച്ച ഒരു ഇംഗ്ലീഷ് കവിത മനസ്സില്‍ എങ്ങോ മിന്നിമറയുന്നു. എന്റെ മുത്തശ്ശിയാവാന്‍ പ്രായമുള്ള അവരുടെ കൃതികള്‍ അങ്ങിങ്ങു വായിച്ചുട്ടുണ്ട്. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ കുറച്ചധികം അറിയാന്‍ കഴിഞ്ഞു.

നമ്മുടെ സദാചാര ബോധം അനുവദിക്കുകയില്ലെന്കിലും ഒരു യഥാര്‍ത്ഥ കവയിത്രി ആകുക എന്നത് തന്റെ മനസ്സില്‍ കുരുത്ത ആശയം അതേപടി വായനക്കാരില്‍ എത്തിക്കുമ്പോള്‍ ആണ്. അത് തന്നെയല്ലേ മാധവികുട്ടിയും ചെയ്തത്. ഒരു മറയും ഇല്ലാതെ എഴുതാനുള്ള ധൈര്യം അവര്‍ക്ക് കിട്ടി.

ഒരുപാട് അനുഭവങ്ങള്‍ ഒരുപാട് കഥാപാത്രങ്ങള്‍ അതെല്ലാം സമ്മേളിച്ചു കവിതയും കഥയും ഉണ്ടാവുന്നു. ജീവിത യാത്രയില്‍ അവര്‍ കണ്ട കഥാപാത്രങ്ങള്‍ കവിതയിലൂടെയും കഥയിലൂടെയും അനേക വര്‍ഷം ജീവിക്കും.

ഒരു മെയ്‌ മാസം മുപ്പത്തി ഒന്നിന് ഇഹലോകവാസം വെടിഞ്ഞ മാധവികുട്ടിയുടെ കഥകള്‍ കവിതകള്‍ ജൂണ്‍ ഒന്നാം തിയതി അധ്യയനം തുടങ്ങുന്ന കുരുന്നുകള്‍ പഠിക്കും.

ഒരുപാട് പേര്‍ക്ക് സ്നേഹം പ്രധാനം ചെയ്ത ആ അമ്മയുടെ അടുത്ത് പലരും പോയിരിക്കാം എന്നാല്‍ അഭിമുഖങ്ങളില്‍ മനോരോഗിയും ജയില്‍വാസം കഴിഞ്ഞവനും അശരണരും ആയവര്‍ വന്നതിനെ പറ്റിയാണ് അവര്‍ സംസാരിച്ചത്‌. ദുര്‍ബലരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവനെ ഒരു യഥാര്‍ത്ഥ കവിയാകൂ. മറ്റൊരുവന്റെ ദുഃഖം സ്വന്തം ദുഖമായി മാറുമ്പോള്‍ ആണ് യഥാര്‍ത്ഥ സൃഷ്ട്ടികള്‍ ഉണ്ടാകുന്നത്.

അഭിമുഖങ്ങളില്‍ ഒരുപാട് പേര്‍ മാധവികുട്ടിയെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ടു. ഒരാളുടെ വേര്‍പാടില്‍ അവരുടെ നന്മയെ പറ്റി പുകഴ്ത്തുക തന്നെ വേണം. ജീവിച്ചിരിക്കുമ്പോള്‍ ആണ് ഒരാള്‍ക്ക്‌ സ്വസ്ഥവും സമാധാനവും നല്‍കേണ്ടത്.. സംസ്കാര കേരളം അത് നല്‍കിയോ..?

മറ്റു മതങ്ങളെ അപേക്ഷിച്ച് ഒരുപാട് സ്വാതന്ത്ര്യം നല്‍കിയ മതത്തില്‍ ജനിച്ചിട്ടും വേറൊരു മതം സ്വീകരിച്ചത് വഴി മതത്തിന്റെ ചട്ടക്കൂടില്‍ അല്ല ദൈവത്തെ കാണേണ്ടത് എന്ന വിശാല തത്വം ലോകത്തിനു നല്‍കി.

കുട്ടികാലം മുതലേ കേട്ട ദൈവ സങ്കല്‍പം അവര്‍ക്ക് സ്നേഹമായിരുന്നു.ഭഗവാന്‍ ഉണ്ണി കണ്ണന്റെ ലീലകള്‍ അവരെ കൂടുതല്‍ സ്വാധീനിച്ചിരിക്കാം. വൃന്ദാവനത്തിലെ ഗോപികമാര്‍ കൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹിച്ചിരുന്ന പോലെ മലയാളത്തിന്റെ മാധവികുട്ടിയും ആശിച്ചിരുന്നു.ആ സ്നേഹസ്വരൂപന്റെ സന്നിധിയിലേക്ക് കൃഷ്ണസന്നിധിയിലേക്ക് മാധവികുട്ടി യാത്രയായി....

Thursday, May 21, 2009

ശ്വേതാലിംഗനം - നമ്പൂരി ഫലിതം

എടോ രാമ നീയ്യ്‌ ടീവി കാണാറുണ്ടോ? ഉവ്വ് തിരുമേനി. ഇന്നലെ നീയ്യ്‌ എന്തെങ്കിലും കണ്ട്വോ? എന്താ ഇവിടന്നു അങ്ങിനെ ചോദിച്ചത്?
അല്ല നോം ചിലതൊക്കെ കണ്ടു. വേലു പിള്ള പ്രഭാകരന്‍ മരിച്ചതാണോ തിരുമേനി കണ്ടത്? അല്ലെടോ ശുംഭ, ഞാന്‍ സ്റ്റാര്‍ സിങ്ങര്‍ കണ്ട കാര്യമാ പറയണത്.

തിരുമേനി ശ്രീ മഹാഭാഗവതവും ദേവി മാഹാത്മ്യവും ഒക്കെ വിട്ടു സ്റ്റാര്‍ സിങ്ങര്‍ കാണാനെപ്പോഴാ തുടങ്ങിയത്?
എടോ ശുംഭ ഇന്നലെ അങ്ങട് കാണുകയുണ്ടായി. അപ്പോഴല്ലേ ഒരൂട്ടം മനസ്സിലായെ. എന്താ ച്ച നൊമ്മടെ നാട്ടിലും ശ്ശി പാട്ടുകാരുണ്ട് ന്നു.

അലങ്ങനല്ലൂര്‍ അലവിയുടെ പാട്ട് നോക്ക് ശ്ശി ഇഷ്ടായി. കഴിഞ്ഞ മാസം കറുത്തേടം ഇല്ലത്തെ അമ്പലത്തില്‍ കളി കാണാന്‍ പോയപ്പോ ഈ വിദ്വാന്‍റെ പാട്ട് നോം കേട്ടട്ടുണ്ട്. ആള് നല്ല രസികന്‍ തന്നെ.
അലവിയുടെ 'വാതാപി ഗണപതി' ഉഗ്രനായി. സംഗതി പോര ന്ന പ്രശനം ഇനി ആ കുള്ളന്‍ പറയില്ല ന്നു തോന്നണു.
പാടുന്ന കുട്ടികളെ പറ്റി പറയണത് ആ കുഞ്ഞാലി മാഷല്ലേ ഉഗ്രന്‍. അയാളുടെ ശബ്ദം ദേവി മാഹാത്മ്യത്തില്‍ കേട്ടട്ടുണ്ട്.

പിന്നെ രഞ്ജിനിക്ക് ഇന്നലെ ഇത്തിരി സങ്കടം ആയി ന്നു തോന്നണു. ഏതോ ഒരു പയ്യന്‍ പാട്ട് പാതിക്കു വച്ച് നിര്‍ത്തിയതിനു എല്ലാരും ശുണ്ടി പിടിച്ചു. ന്നാലും ആ മേനോത്തി കുട്ടി ആ പയ്യനെ കെട്ടിപിടിച്ചു.അപ്പോഴാ ആ ശിടുങ്ങന്‍ ശരിക്കും കരഞ്ഞത്. അപ്പൊ ആ രണ്ജിനിയുടെ മൊഖം ആകെ മാറി. കെട്ടിപിടിക്കാന്‍ പറ്റാതോണ്ടാവ്വോ?

ന്നാലും പരസ്യായിട്ടു ആണ്‍കുട്ടികളെ കേട്ടിപിടിക്ക്യ ച്ച അതൊക്കെ മോശമല്ലേ. നോക്ക് പ്പോ അതല്ല തോന്നണേ. ഇങ്ങനെ നടിമാരും നടന്മാരേം കെട്ടിപിടിക്കാന്‍ തൊടങ്ങിയ കുട്ടികളൊക്കെ മൊയ്തീന്‍ പറയണ മാതിരി ബെടക്കാവൂല്ലോ?

Tuesday, May 19, 2009

ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
പിന്നെ ഇതേ കഥ ഞാന്‍ തന്നെ മനോരമ ബ്ലോഗ്ഗിലും - അവിടത്തെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു..


ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്


അലങ്ങനള്ളൂരില്‍ ബാലന്‍റെ ഷാപ്പിന്‍റെ പിറക് വശത്തുള്ള മോയ്തീന്‍റെ നാലാമത്തെ സന്താനമാണ് അലവി. അല്‍പ സ്വല്പം പാട്ട് പാടുന്ന അലവി ചെറിയ ഗാനമേളക്കൊക്കെ പാടാറുണ്ട്. "പള്ളിക്കെട്ട് ശബരിമലയ്ക്ക് " എന്ന പാട്ടാണ് മാസ്റ്റര്‍ പീസ്‌.

അരക്കുപറമ്പിലെ അയ്യപ്പന്‍ കാവില്‍ പാടി മടങ്ങുമ്പോഴാണ് നാരായണന്‍റെ ചായകടയില്‍ വച്ച് ടീവിയില്‍ സ്റ്റാര്‍ സിങ്ങറിന്റെ തെരഞ്ഞെടുപ്പിനെ പറ്റി കേട്ടത്. അടുത്ത ദിവസം പെരിന്തല്‍മണ്ണയില്‍ വച്ച് ആണ് ഓടിഷന്‍.

സംഗീതത്തെ ആരാധിക്കുന്ന അലവി ഒന്ന് രണ്ടു പ്രാവശ്യം മൂകാംബികയില്‍ പോയിട്ടുണ്ട്. വാക്ക്‌ ദേവിയുടെ അനുഗ്രഹത്താല്‍ സംഗീതം ഒരനുഗ്രഹമാണ്‌ അലവിക്ക്.
ഓടിഷനില്‍ ഗണേശ സ്തുതിപാടി വിധികര്‍ത്താക്കളെ കയ്യിലെടുത്ത അലവി ' ഞാനോ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ നാലിലെ' നാല്‍പ്പത്തിയെട്ടു പേരില്‍ ഒരാളായി.

പട്ടിണി കുടുംബത്തിലെ അലവി ലോകമെങ്ങും അറിയപ്പെടുന്ന ഒരു പാടുകാരനാവാന്‍ പോകുന്നതിന്റെ തുടക്കമാണ്.

അങ്ങാടിപുറം പൂരത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയ്ക്ക് പാടിയതാണ് പറയാനായി ഒരു പബ്ലിക്‌ സ്റ്റേജ്.

സുഹൃത്തുക്കളായ മണികണ്ടനോടും മനോജിനോടും മുസ്തഫയോടും താന്‍ സ്റ്റാര്‍ സിങ്ങരില്‍ പാടാന്‍ പോകുന്ന വിവരം പറഞ്ഞു.

അലങ്ങനള്ളൂര്‍ മുഴുവന്‍ സന്തോഷത്തിലാണ്. മൊബൈല്‍ ഇല്ലാത്തവന്‍ പുതിയതായി വാങ്ങി. അലവിക്ക് വേണ്ടി എസ് എം എസ് അയക്കാന്‍.
യുപി സ്കൂളിലെ പാട്ട് ടീച്ചര്‍ തല്ക്കാലം അലവിയുടെ പാട്ട് ടീച്ചര്‍ ആയി. തിരുവനന്തപുരത്ത് പോകാനുള്ള ചെലവ് 'അമ്മു ഡ്രസ്സ്‌' എന്ന കട സ്പോണ്‍സര്‍ ചെയ്തു.

ഇടയ്ക്ക് വച്ച് മാപ്പിളപ്പാട്ട് പാടാതെ നിര്‍ത്തി കരഞ്ഞ പാട്ടുകാരന്‍ കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കൊണ്ടുപോയതല്ലേ നമ്മുടെ അലവിയും ഫ്ലാറ്റ് മായി വരാതിരിക്കില്ല. നാട്ടുകാര്‍ക്ക് ശുഭ പ്രതീക്ഷയാണ്.

എല്ലാ പാട്ട് കഴിയുമ്പോഴും കരയാന്‍ മറക്കരുതെന്നായിരുന്നു മനോജിന്റെ ഉപദേശം ഫ്ലാറ്റ് കിട്ടിയില്ലെങ്കിലും രഞ്ജിനിയുടെ കെട്ടിപിടുത്തം നഷ്ടപ്പെടുത്തണ്ടല്ലോ?

മലയാള സംഗീത ലോകത്തെ പ്രഗല്ഭന്‍മാര്‍ വിധികര്‍ത്താക്കളായി വരുന്ന സംഗീത പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഒരു പാട് സംഗതികളുമായി അലവിയും വണ്ടി കയറി...

Tuesday, March 24, 2009

വെളിവില്ലാതെ പിണങ്ങി പോയ വീരന്‍ - നമ്പൂരിയും ഇലക്ഷന്‍ 2009 ഉം ( രണ്ടാം ഭാഗം)

എന്താ പ്പോ ഇത്. ഇടതന്‍ ച്ച എന്താ ലാലിന്റെ മാതിരി ഇടത്തോട്ടു ചെരിഞ്ഞ ഒരൂട്ടം കൂട്ടരേ വിളിക്കണ പേരാ?

എന്തായാലും നോക്ക് ക്ഷ പിടിച്ചത് അത്താണിയുടെ അന്തം വിട്ട കളി തന്നെ. അറ്റമില്ലാത്ത സഹോദരങ്ങളുടെ വോട്ട് കിട്ടി ഡല്‍ഹി വരെ എത്തിയാല്‍ കളി കാര്യം ആവും ന്നു തന്നെയാ തോന്നണേ.

വീരത്തമില്ലാത്ത പത്രത്തിന്റെ മൊതലാളി ഇനി ഡല്‍ഹി പോയി കഷ്ടപെടണം എന്ന് തോന്നണില്ല്യ. വെളിവില്ലാതെ പിണങ്ങി പോയില്ലേ?

പിണങ്ങാരായി ഒരു കേമന്‍ തന്നെയാ, ഒരു സംശയോം ഇല്ല്യ. എന്താ ച്ച ഒരു തീവ്ര നേതാവിനെ കൂട്ട് കിട്ടിയില്ലേ?

ഇനി എല്ലാരും ഒന്ന് പേടിക്കും. (അവര്‍ക്ക് വോട്ട് കൊടുക്കാന്‍ അത്ര തന്നെ.)

Monday, March 23, 2009

നമ്പൂരിയും ഇലക്ഷന്‍ 2009 ഉം. - ഭാഗം ഒന്ന്

കുറിപ്പ്: ഈ ഫലിതത്തിലെ പാര്‍ട്ടികളും പാര്‍ട്ടിക്കാരും തികച്ചും സാങ്കല്‍പ്പികം മാത്രം. ഏതെങ്കിലും തരത്തില്‍ സാദൃശ്യം തോന്നിയാല്‍ നോം ഉത്തരവാദിയല്ല.


നൊമ്മടെ നാട്ടിലും ഇലക്ഷന്‍ പൊടി പൊടിക്കുന്നു ത്രെ. ന്ന നോമ്മക്ക് ഒരു ശങ്ക വോട്ട് ആര്‍ക്കു കൊടക്കണം? തീവ്രവാദിക്ക്‌ കൊടക്കണോ? വര്‍ഗീയവാദിക്ക്‌ കൊടക്കണോ? ഭാരതീയ ജനങ്ങളുടെ പാര്‍ട്ടിക്കാരെച്ച ഒട്ടു കാണാനും ഇല്ല? ഇപ്പൊ പിടി കിട്ട്യോ നോം ഏതു മണ്ഡലത്തിലാന്നു?

വലതന്മാര്‍ പറയുന്നു ഇടതന്‍മാരുടെ ആള്‍ തീവ്രവാദിന്നു ഇടതന്മാര്‍ പറയുന്നു വലതന്‍മാരുടെ ആള്‍ വര്‍ഗീയവാദിന്നു. അപ്പൊ ഒരു നിസ്ചോം ഇല്ല്യ വോട്ട് ആര്‍ക്കു കൊടക്കും ന്നു. എന്തായാലും നല്ല രസം
കുറെ നേരംപോക്ക് ആവുല്ലോ?

കൈ കോണി പിടിച്ചാല്‍ അയാള്‍ സ്വര്‍ഗീയ വാദിയാകും ത്രെ? അരിവാള്‍ പിടിച്ചാല്‍ തീവ്രവാദിയാകുന്നത് എങ്ങനെ? ആകെ ഒരു ആശങ്ക ഐസ്ക്രീം കുട്ടിക്ക്. എങ്ങനെ പിടിച്ചാല ഇ ടി യെ കര കയറ്റുക? ഇലക്ഷന്(ഇ) മുമ്പേ തോറ്റ(ടി) ആളായി മാറിയോ കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയും.

Friday, February 13, 2009

ഫെബ്രുവരി 14 പ്രണയ ദിനം - പ്രണയവും നഗ്നതയും ലൈംഗികതയും

പ്രണയം സ്നേഹം ഇഷ്ടം ഇവ അതി മധുരമാണ്. എന്നാല്‍ ഇതിനെപറ്റി ഒരുപാട് വാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. സത്യത്തില്‍ മാധ്യമങ്ങള്‍ ആണോ സ്നേഹത്തിനെ കയ്പ്പാക്കുന്നത്?
സഖാക്കന്മാരെ പോലെ മാധ്യമങ്ങളെ കുറ്റം പറയുകയല്ല.മറിച്ച് മാധ്യമങ്ങള്‍ പ്രചാരം കൂട്ടാന്‍ എന്തും ചെയ്യുന്ന കാലമല്ലേ!
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം. സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
ആധുനിക ലോകത്ത് വാക്കിലെ പിഴവ് പോലും ആണവ യുദ്ധത്തെ
ഉരുവാക്കാവുന്നതാണ്.
വീട്ടില്‍ തന്നെ നോക്കുക. ചെറിയ കാര്യത്തിനു വഴക്ക് കൂടുക പതിവല്ലെ. അപ്പൊ വീടിനു പുറത്തെ സ്ഥിതി പറയേണ്ടതില്ല.

'ലോക സമസ്ത സുഖിനോ ഭവന്തു' എന്ന ഭാരത സങ്കല്പം ലോകത്ത് സമാധാനവും ഐശ്വര്യവും നിലനിര്‍ത്തും.മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുക. സ്നേഹം എന്നത് ആണ്‍ പെണ്ണിനെ സ്നേഹിക്കുക എന്നത് മാത്രമല്ല. സ്നേഹത്തിനു അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
ഒരു ഫെബ്രുവരി 14 നു മാത്രം ആചരിക്കേണ്ട ഒന്നല്ല പ്രണയ ദിനം.
എല്ലാ ദിവസവും പ്രണയ ദിനങ്ങള്‍ ആകണം.

മാധ്യമ പ്രചാരത്തിനോ, കച്ചവട ലക്ഷ്യമോ മാത്രമാകരുത് ഈ ദിനങ്ങള്‍. ഇന്ന് ഈ ദിനങ്ങള്‍ ആഘോഷിക്കേണ്ടത് മാധ്യമങ്ങള്‍ക്കും
കച്ചവട സ്ഥാപനങ്ങള്‍ക്കും ബിസിനെസ്സ് വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗമായി മാറുകയാണ്. ഇതിനെയാണ് എതിര്‍ക്കേണ്ടത്.

ഈ ദിനങ്ങളുടെ മറവില്‍ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടത്തുക എന്ന ദുരുദ്ദേശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.
ഒരു ആണ്‍ പെണ്ണിനെ സ്നേഹിക്കുന്നത് തെറ്റല്ല. എന്നാല്‍ അതിനെ
അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും. സ്വന്തം മക്കളുടെ കാര്യം
വരുമ്പോള്‍ ഈ വിശാല മനസ്കത എത്ര പേര്‍ അന്ഗീകരിക്കും?
അടുത്ത വീട്ടിലെ പെണ്‍കുട്ടി ഒരു പയ്യന്റെ കൂടെ സ്നേഹിച്ചു നടന്നാല്‍ ഒരു തെറ്റും കാണില്ല. എന്നാല്‍ സ്വന്തം മകളോ മകനോ പ്രണയ ദിനത്തില്‍ പരസ്യമായി ചുറ്റി കറങ്ങിയാല്‍ അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും?

പട്ടണങ്ങളില്‍ പ്രണയദിനം ആഘോഷമാക്കുവാന്‍ കച്ചവടക്കാര്‍ മത്സരിക്കുകയാണ്. ബാറും പബ്ബുകളും എല്ലാം. അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ വീട്ടിലുള്ളവര്‍ക്ക് ആകുമോ?

പ്രണയത്തിനെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. പ്രണയം മൂത്ത് വേറെ തലങ്ങളില്‍ എത്താതെ നോക്കേണ്ടത് അതില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ്. ഇവിടെ മറ്റു സമാന്തര പോലീസിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
വിവാഹം കഴിഞ്ഞവര്‍ക്ക് പരസ്യ ചുംബനത്തിനു നമ്മുടെ കോടതികള്‍ അനുമതി നല്‍കിയതായി ഈ അടുത്ത് വായിച്ചു.
എന്നാല്‍ പ്രണയിക്കുന്നവരെ കുറിച്ച് ഏതു വരെയാകാം?

ഈ അടുത്ത് അമ്പലപ്പുഴയില്‍ രണ്ടും ഒന്നും മൂന്ന് പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപെടെണ്ടി വന്നത് ആരും മറന്നു കാണാന്‍ ഇടയില്ല. ഇതിന്റെ പേരില്‍ നഷ്ടമായത് മൂന്ന് ജീവന്‍.
അവരുടെ മതം ഹിന്ദുവോ? ക്രിസ്ത്യാനിയോ എന്തുമാകട്ടെ.
കപട പ്രണയം എന്തിനായിരുന്നു. ഇത്തരം പ്രവണത സമൂഹത്തില്‍ വളര്‍ത്തരുത്.

ഭാരതത്തില്‍ പ്രണയവും ലൈംഗികതയും മഹത്തരമാണ്. നമ്മുടെ ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും യഥാര്‍ത്ഥ സ്നേഹത്തെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. കാളിദാസന്റെ
മേഘദൂതും അഭിജ്ഞാനശാകുന്തളവും സൂര്‍ദാസിന്റെ രാധയെ പറ്റിയും കൃഷ്ണനെ പറ്റിയും ഉള്ള വരികളും പ്രണയത്തെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ആണ്.
കാമദേവന്‍ സ്നേഹത്തിന്റെ ദേവനാണ്. കാമദേവനും രതീ ദേവിയും നമ്മുടെ സ്നേഹത്തിനെ ദൈവീക സങ്കല്പങ്ങള്‍ ആണ്.
പ്രേമം പ്രണയം സ്നേഹം ഇവ പവിത്രമാണ്. പരസ്പരം കലഹിക്കാതെ സ്നേഹിക്കാന്‍ പഠിക്കുക.

സമയം കിട്ടിയാല്‍ മുന്‍പത്തെ പോസ്റ്റുകള്‍ വായിക്കാന്‍ മറക്കണ്ട.
മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം, പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)

Sunday, February 8, 2009

പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)

മദ്യപാനം ശരീരത്തിന് ഹാനികരം. സമൂഹത്തിനും.
ഇത് പരക്കെ അംഗീകരിച്ച ഒരു വസ്തുതയാണ്.
മദ്യം മനുഷ്യനെ മയക്കുന്ന ഒരു വസ്തു തന്നെയാണ്.
അതിനു തര്‍ക്കമില്ല.
പിന്നെ എന്തിനു മനുഷ്യന്‍ ഇത് കണ്ടു പിടിച്ചു.
മിലിട്ടരിയിലും മറ്റും എന്തിനു മദ്യം നല്‍കുന്നു.
ഉത്തരമില്ലാത്ത ചോദ്യമാണോ?
അല്ല. ഉത്തരമുണ്ട്.

കൊടും ശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വസ്തു.
എന്നാല്‍ പിന്നെ മനുഷ്യന്‍ അതിനടിമയായി. കേരളത്തില്‍ ഇത് വരെ ആണുങ്ങള്‍ മാത്രമായിരുന്നു പ്രധാനമായും മദ്യപിച്ചിരുന്നത്. എന്നാല്‍ സ്ത്രീ സമത്വ വാദികള്‍ കൂടിയതോടെ സ്ത്രീകളും ഈ രംഗത്തേക്ക്‌ വന്നു തുടങ്ങി.മംഗലാപുരത്ത് പബ്ബില്‍ കേറി സ്ത്രീയെ ഉപദ്രവിച്ചതിനു സ്ത്രീത്വ വാദികള്‍ ഉണര്‍ന്നു. നല്ലത് തന്നെ.

സ്ത്രീ മന്ത്രിമാര്‍ വരെ പെണ്‍വാണിഭക്കാരെ സഹായിക്കുന്നതല്ലേ കേരളത്തില്‍ നാം കാണുന്നത്.
വിദേശ രാജ്യത്ത് മദ്യപാനത്തിന്റെ കൂടെ സ്ത്രീ സുഖവും പ്രദാനം ചെയ്യുന്നതിന് നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സ്ത്രീ സമത്വ വാദികള്‍ അത് കൂടി ഇവിടേയ്ക്ക് കൊണ്ട് വന്നാല്‍ നന്നായിരുന്നു.

അതിന്റെ തുടക്കമാണ് പബ്ബ്. അടുത്ത പടിയായി വന്നേക്കാവുന്ന ഒരു മേഘലയാണ് സ്ട്രിപ് ബാര്‍. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പെണ്ണ് സ്വയം തുണി ഉരിയുക. അത് ഒരു താളത്തില്‍ സംഗീതത്തിനൊപ്പം. കണ്ടാസ്വദിക്കാന്‍ പെണ്ണുങ്ങളും ആണുങ്ങളും മദ്യവും സേവിച്ചു ചുറ്റും ഇരിക്കുക.

ഇവിടങ്ങളിലേക്ക്‌ നമ്മുടെ നാരിമാരെ ഒരു തടസ്സവും കൂടാതെ ആണ്‍ തുണയോടെ അയക്കാന്‍ ഭരണ കൂടങ്ങളും ശ്രദ്ധിക്കണം. അതല്ലേ ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടുന്ന ഭരണകൂടത്തിന്റെ
ധര്‍മം.

ആഗോളവല്ക്കരണത്തില്‍ നമുക്കുണ്ടായ നേട്ടം ഇതൊക്കെയല്ലേ.ഇതും മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ വൈദേശിക ആക്രമങ്ങളില്‍ പെടും. നമ്മുടെ നാരിമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണയം.

തുടരും...

Saturday, February 7, 2009

മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം

മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ. നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി. എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും). നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നുഅത്. വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍.മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.

ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) . കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.

ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക. താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം. ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്. എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍ ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്.

ഇവിടെയാണ്‌ നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.

പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.എന്ത്കൊണ്ട്? ചിന്തിക്കുക

തുടരും.......

Friday, February 6, 2009

കേരളത്തില്‍ അച്ചു മാമന്റെ സ്വാധീനം കൂടുന്നു. ഇടതിന്റെ സ്വാധീനം കുറയുന്നുവോ?

കേരളത്തില്‍ മൂന്നാം മുന്നണി - അച്ചു മാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന മുന്‍പത്തെ പോസ്റ്റില്‍ വന്ന ഒരു അനോണി കമന്റ് ആണ് ഇതെഴുതാന്‍ പ്രേരകമായത്.

അച്ചു മാമന്‍ നല്ലവനാണ്. ചിട്ടയായ ജീവിതം. ഈ വയസ്സിലും യോഗ ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു.
ഇതെല്ലം ശരിയാണ് എന്നാല്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് അനഭിമതനാകുന്നു.
ഒരു സവര്‍ണ്ണ ജാതിയില്‍ പിറക്കാത്തത് കൊണ്ടാണോ? അതോ പണക്കാരന്‍ അല്ലാത്തത് കൊണ്ടോ?
അച്ചു മാമനെ പുകഴ്ത്താന്‍ ഇടതു പാര്‍ട്ടിക്കാരന് തലയില്‍ മുണ്ട് ഇടേണ്ട സ്ഥിതി വിശേഷമാണോ നില നില്‍ക്കുന്നത്?
അല്ലെങ്കില്‍ എന്ത് കൊണ്ട് അനോണി ആയി വന്നു അഭിപ്രായം രേഖപ്പെടുത്തി.
അനോണി ആയി വന്നു അഭിപ്രായം പറഞ്ഞ ആ സഖാവ് പറഞ്ഞത് ശരിയാണ്. അച്ചു മാമന്‍ ഉത്തമനാണ്.
അപ്പൊ പാര്‍ട്ടി ചീത്തയാണോ എന്നാണോ ആ അനോണി മഹാന്‍ ഉദ്ദേശിച്ചത്.
പിണങ്ങാരായിയുടെ ആള്‍ ബലത്തിന് മുന്നില്‍ അച്ചു മാമന്‍ പേടിക്കുമെന്നു തോന്നുന്നില്ല. തീയില്‍ മുളച്ചത് വെയിലത്ത്‌ വാടില്ലല്ലോ?
വയസ്സായാല്‍ പാര്‍ട്ടി ക്കും വേണ്ടാതാകുമോ?
നമ്പൂതിരിപ്പാട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ചു. അദ്ധേഹത്തിന്റെ മഹാമനസ്കത. വേദം പഠിച്ചതിന്റെ ഗുണം അവിടെയെന്കിലും കിട്ടി.
വയസ്സാന്‍ കാലത്ത് അദ്ദേഹം പാര്‍ട്ടിക്ക് അഭിമതനായിരുന്നോ?
നാക്ക് ശരിയല്ലെന്കിലും അച്ചു മാമന്‍ നമ്മുടെ മുഖ്യനല്ലേ?
വാക്കില്‍ പിഴവ് ജനങ്ങള്‍ സഹിക്കും. പക്ഷെ അഴിമതി സഹിക്കാന്‍ ആവില്ല.
അഴിമതിക്കാരന്‍ അല്ലാത്ത നമ്മുടെ അച്ചു മാമന്‍ നവഅഴിമതി യാത്രയില്‍ എങ്ങിനെ പങ്കെടുക്കും?
അച്ചു മാമന്‍ നീണാള്‍ വാഴട്ടെ !!

Tuesday, February 3, 2009

അധരത്തിന്‍ മേലൊരു കുളിര്‍ ചുംബനം

വറ്റി വരണ്ടൊരാ അധരത്തിന്‍
മേലൊരു കുളിര്‍ സ്പര്‍ശം

വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം

ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍

താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം

ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം

യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍

ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍

പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍

ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ

Friday, January 30, 2009

I am മാമുക്കോയ ഞമ്മളബ്ലോഗ്:i-am-മാമുക്കോയ.blogspot.com

I am മാമുക്കോയ. ഞമ്മളും ബോളഗ് എയ്ത്തു തൊടങ്ങിക്കുന്നു. പേര് i-am-മാമുക്കോയ.blogspot.com. ഞമ്മള മമ്മൂട്ടി തൊടങ്ങേനെകൊണ്ടല്ല. ഷക്കീല വരെ ബ്ലോഗ് എയ്തിനില്ലേ? അപ്പൊ ഞമ്മക്കും എയ്താം.
ഞമ്മള് കൊയിക്കൊട്ടുകാരന്‍ മാമുക്കോയ. വേറെ പല
കോയമാരുണ്ടാകും കോയിക്കോട്ട്‌ പക്ഷെ ഞമ്മള് മീന്‍ കച്ചോടം നടത്തണ മാമുക്കോയ. വേറെ കൊയമാരായിട്ടു സാദൃശ്യം തോന്നിയാല്‍ അത് ഞമ്മള കുറ്റം അല്ല.
പിന്നെ കൂതറകള്‍ അവലോകനം നന്നായി ചീയ്താല്‍ ഒരു മീന്‍ ഫ്രീയായി തരാം.
ബൂലോകത്ത് ഞമ്മക്ക്‌ കംബിട്ടീശന്‍ ഉണ്ടെന്നു അറിയാം. കാപ്പിലാനും ബെര്‍ളി പിടിച്ചോനും ഇഞ്ചി പെണ്ണും മനോജും അനിലും മാണിക്യവും പിന്നെ ചാണക്യനും. ഞമ്മക്ക്‌ അതൊന്നും പെടില്ല. ഞമ്മള് എയ്തും.
നാലാം ക്ലാസ്സ് നാലു വട്ടം തോറ്റപ്പം ഇമ്മ പറഞ്ഞതാ ഇജ്ജ്‌ നന്നാവൂല്ലാന്നു. മോയ്മ്മുട്ടിടെ മാതിരി വേറെ ആളെ വച്ചൊന്നും അല്ല ഞമ്മള് എയ്തനത്. ഞമ്മള് സ്വന്തം എയ്താ.
ഞമ്മക്ക്‌ സാമ്പത്തികം ഒന്നും തിരിയില്ല. ഞമ്മള് എയ്താം.
"ഞമ്മടെ ആളുകള്‍ എങ്ങനെ 'മീന്‍'വാദികള്‍ ആകുന്നു" എന്ന്.
അത് എളുപ്പല്ലേ പണി ഇല്ലാതെ വീട്ടില് ഇരിക്കുമ്പോ ഇമ്മ ചോറ് തരൂല. അപ്പൊ ആദ്യം കടല വിക്കും. പിന്നെ പഴയ സാധനങ്ങള്‍ വിക്കും. പിന്നെ ഒരു 'മീന്‍ 80 ' വാങ്ങി ഞമ്മള പോലെ മീന്‍ കാരനാകും.
പിന്നെ ഇടയ്ക്കു ഞമ്മള സായ് വിനു ചായ കൊടുത്തോണ്ട് ഞമ്മള് പാര്‍ട്ടിടെ സെക്രട്ടറി ആയി. ഇന്നാലും ഞമ്മള് മീന്‍ കച്ചോടക്കാരന്‍ മാമുക്കോയ തന്നെ.

Thursday, January 29, 2009

മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് .....

മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു മതത്തിലെ അംഗ ബലം കുറയുമ്പോള്‍ ഇതര മതത്തെ പ്രീണിപ്പിച്ചു വോട്ട് നേടുക എന്നതാണോ?
പത്ര മാധ്യമങ്ങള്‍ ജനസംഖ്യ നോക്കി തലവാചകം എഴുതുന്ന പോലെ നമ്മുടെ മതേതര പാര്‍ട്ടികളും ഈ പാത പിന്തുടരുകയാണോ?
മലപ്പുറത്ത്‌ ഹിന്ദു മതത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സീ പീ എമ്മും തയ്യാറാകുമോ?
ബീ ജെ പീ മാവേലിക്കരയില്‍ ഒരു അച്ചായനെ നിര്‍ത്തിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം ബീ ജെ പീ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലേ?
അയോധ്യയിലും മറ്റും ഹിന്ദു വോട്ടിനായി പാര്‍ട്ടികള്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ബഹുജന്‍ സമാജ്‌ പാര്‍ട്ടി (ബി.എസ്‌.പി.)
കോടികള്‍ ചെലവഴിച്ചുള്ള നവീകരണപദ്ധതികള്‍ മിക്കവാറും അടുത്തമാസം ആരംഭിക്കും. അന്താരാഷ്ട്ര രാംലീല സെന്റര്‍, ബുദ്ധവിഹാര്‍, ശില്‌പഗ്രാം,
രാമകഥാ മ്യൂസിയം എന്നിവ പദ്ധതിയില്‍പ്പെടുന്നു. അപ്പോള്‍ മലപ്പുറത്ത്‌ മുസ്ലീം വോട്ടിനായും അയോധ്യയില്‍ ഹിന്ദു വോട്ടിനും ആയുള്ള പോരാട്ടം.
ഇതൊന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധം പൊതു ജനത്തിന് നഷ്ടപെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.
കേരളത്തില്‍ പ്രത്യോകിച്ച് വടക്കന്‍ മേഖലയില്‍ മറ്റു മുസ്ലീം പാര്‍ട്ടി കളുമായി സഖ്യമുണ്ടാക്കുന്ന ഇടതരും തമിഴ്‌നാട്ടില്‍ ഹിന്ദു വോട്ടുകള്‍ ജയലളിത
വഴി ഉറപ്പിക്കുകയാണോ? കേരളത്തിലെ ഹിന്ദുക്കള്‍ യഥാര്‍ത്ഥ 'മതേതര' വിശാസിയായതിനാല്‍ അവരുടെ വോട്ടിനായി പ്രത്യോകിച്ച് ഒന്നും ഈ വക
പാര്‍ട്ടികള്‍ക്ക് ചെയ്യേണ്ടതില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ വോട്ട് കൂടിയേ തീരൂ.
ഈ അവസരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ബീ ജെ പീ യെ മാത്രം എന്തിനു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് പറയുന്നു? കോണ്‍ഗ്രസ്സും
സീ പീ എമ്മും ലീഗും എല്ലാം വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്ന ഗണത്തില്‍ പെടില്ലേ? ഇതെഴുതിയതിനാല്‍ എന്നെയും മതേതര വാദികള്‍ ബീ ജെ പീ
ക്കാരനോ വര്‍ഗ്ഗീയ വാദിയോ ആക്കാതിരുന്നാല്‍ നന്നായിരുന്നു. യഥാര്‍ത്ഥ സോഷ്യല്‍ ഇസത്തിലും കമ്മ്യൂണിസംത്തിലും വിശ്വസിക്കുന്ന ഞാന്‍ ഒന്ന്
മാറി ചിന്തിച്ചു പോയി. ബഹു നില മാര്‍ബിള്‍ കെട്ടിടത്തിലെ സോഷ്യല്‍ ഇസമല്ല എന്റെ. മറിച്ച് വിയര്‍ത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ സോഷ്യല്‍ ഇസം.
എന്ന് ഈ 'മതേതര'ത്തില്‍ നിന്ന് മാറി ജനങ്ങളെ സമമായി കാണാന്‍ പാര്‍ട്ടികള്‍ തയ്യാരാകുന്നുവോ അന്ന് കേരളം പുരോഗമിക്കും.

Movie Rating

Velipadinte Pustam Movie rating