Saturday, November 16, 2019

കരിങ്കല്ലത്താണി

ടാർ ചെയ്ത റോഡുകൾക്ക് മുൻപേ മനുഷ്യർ എങ്ങനെ യാത്ര ചെയ്തു എന്ന് നമ്മൾ ഒരു പക്ഷെ അത്ഭുതപ്പെടുമായിരിക്കും. എങ്ങിനെയാണ് വീട് സാധനങ്ങളും മറ്റും എടുത്തു പോയിരുന്നത്. വാഹനമില്ലാത്ത ആ കാലത്തു തലച്ചുമട് ആയിട്ടാണ് സാധനങ്ങൾ എടുത്തു പോയിരുന്നത്. കരിങ്കല്ലത്താണി എന്ന സ്ഥലപ്പേര് ഓരോ സ്ഥലത്തും ഉണ്ടാകാം.

കരിങ്കല്ലത്താണിക്ക് എങ്ങിനെയാണ് ഈ പേര് കിട്ടിയ തെന്ന് ഒരു പക്ഷെ നമുക്ക് അറിയാൻ വഴിയില്ല. പണ്ട് കാലത്ത് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ എല്ലാം തലച്ചുമടായിട്ടാണല്ലോ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. അങ്ങിനെ വരുന്നവർ ഇടക്ക് ഒരാശ്വാസത്തിന് ചുമട് ഇറക്കി വെച്ചിരുന്ന കരിങ്കല്ലിന്റെ അത്താണി ഇവിടെയായിരുന്നു.

Sunday, August 6, 2017

വാമനമൂർത്തിയും ഓണവും

നര്‍മദാ നദീതീരത്ത് അശ്വമേധയാഗം നടത്താന്‍ തയ്യാറെടുത്ത മഹാബലിയുടെ അടുത്തേക്കാണ് സമീപത്തെക്കാണ് വാമനന്‍ മൂന്നടി മണ്ണ് ചോദിച്ചെത്തിയതെന്നും പുരാണ വിജ്ഞാനകോശത്തില്‍ പറയുന്നു. വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ആറാമത്തെ അവതാരം പരശുരാമന്‍ – ഇദ്ദേഹമാണ് കേരളപ്പിറവിക്ക് കാരണക്കാരന്‍. അപ്പോൾ ഓണത്തെ പറ്റി നാം ഉണ്ടാക്കിയ കഥയുടെ യുക്തി എന്താണ്? അപ്പോള്‍ കേരളം ഉണ്ടായ ശേഷം തന്നെയല്ലേ ഇവിടെ ജനങ്ങളുണ്ടായതും മാവേലി ഉണ്ടായതും.  ആ മാവേലിയെ പരശുരാമനും മുന്‍പ് വന്ന വാമനന്‍ എങ്ങനെ ചവിട്ടികൊന്നു  എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?.   അപ്പൊ ഇതിലൊക്കെ എന്തോ പന്തികേടുണ്ട്, നമ്മളെ പലരും നല്ല രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

ദാനധര്‍മ്മാദികള്‍ക്കൊണ്ട് ദേവേന്ദ്രനെക്കാളും ശ്രേഷ്ഠത കൈവരിച്ച മഹാ ബലിയുടെ  അഹങ്കാരത്തെ ശമിപ്പിക്കുകയായിരുന്നു വാമന അവതാര ലക്‌ഷ്യം. ആ ലക്ഷ്യം. ഭൗതികതയും ആത്മീയതയും തമ്മിലുള്ള സംഘര്‍ഷം അത് അനാദികാലം മുതലേ നിലനിന്നിരുന്നുവെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തികഞ്ഞ ഭൗതികവാദിയായ, മഹാവിഷ്ണുവിനെ പാടേ നിരാകരിച്ച ഹിരണ്യകശിപുവും അതേസമയം സ്വന്തം ആനന്ദത്തില്‍ ലയിച്ചിരുന്ന, വിഷ്ണുദേവനെ സദാ സ്മരിച്ചിരുന്ന ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദനുമാണ് ഭൗതികതയുടേയും ആത്മീയതയുടേയും ഉത്തമോദാഹരണങ്ങള്‍. വിഷ്ണുദേവനെ ആരാധിക്കുന്ന മകന്‍ പ്രഹ്ലാദന് പീഡനങ്ങള്‍ സമ്മാനിക്കുന്ന ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്നതിലൂടെ ഭക്തനെ രക്ഷിക്കുന്നതിനായാണ് തൂണുപിളര്‍ന്ന് നരസിംഹമായി മഹാവിഷ്ണു അവതരിക്കുന്നത്. പ്രഹ്ലാദന്റെ മകന്‍ വിരോചനന്റെ പുത്രനാണ് മഹാബലി. അങ്ങനെനോക്കുമ്പോള്‍ വാമനന്‍ മഹാബലിക്ക് ഗുരുസ്ഥാനീയനുമാണ്. ഗുരുവിന്റെ പാദം ശിരസില്‍ പതിയുന്നതിലൂടെ ദീക്ഷയാണ് മഹാബലിക്ക് വാമനന്‍ നല്‍കുന്നതും.

ഇനി ഓണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലേക്ക് വാമനനും മഹാബലിയും കടന്നു വരുന്നത് തികച്ചും ഒരു വിശ്വാസ കഥയെന്നതിൽ കവിഞ്ഞു വേറൊരുത്തരവും ഇല്ലാത്തതാണ്.ഓ എന്നതിന് ഓം എന്നും ബ്രഹ്മം എന്നും അര്‍ത്ഥം കല്‍പിക്കാം. ണം എന്നതിന് ജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്. അങ്ങനെയെങ്കില്‍ ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനം എന്നും പ്രണവമന്ത്രത്തിന്റെ പൊരുള്‍ തേടലെന്നും ഓണത്തിന് അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു.

ഓണത്തിന് മാതേവർ വയ്ക്കുന്ന ചടങ്ങു ഇന്നും കേരളത്തിൽ തുടർന്ന് പോരുന്നു. ഇതിലെവിടെയും മഹാബലിയെ ആവാഹിച്ചു പൂജിയ്ക്കുന്നില്ല. വിഷ്ണു ഭഗവാനെയാണ് പത്തു ദിവസവും മണ്ണ് കൊണ്ടുണ്ടാക്കിയ മാതേവർ വച്ച് ആരാധിക്കുന്നത്.  ഭൗതികതലത്തില്‍ നിന്നും ആത്മീയ തലത്തിലേക്കുള്ള ഉണര്‍വിനെയാണ് ഓണം എന്നതുകൊണ്ട് വിവക്ഷിക്കാനാവുക. ഓരോ ദിവസവും വിഷ്ണുവിനെ ആരാധിച്ചു പൂക്കളമിട്ടു മാതേവരുടെ എണ്ണം കൂട്ടി അരിമാവ് കൊണ്ട് അണിഞ്ഞു ഭക്തിയുടെ പാരമ്യത്തിലേക്ക് എത്തുന്ന ആചാര രീതിയാണ് ഓണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇങ്ങനെ ഭക്തി മാർഗ്ഗത്തിൽ ജീവിച്ചിരുന്ന നമ്മുടെ നാട്ടിൽ ആ നല്ല നാളുകളില്‍ ആധികളും വ്യാധികളും ബാലമരണങ്ങളും കേള്‍പ്പാനുണ്ടായിരുന്നില്ല താനും. പൂക്കളം കൊണ്ട് ഐശ്വര്യത്തിന്റെ പ്രതീകമായ ശ്രീചക്രമായിരുന്നു വരച്ചിരുന്നത്.

ഐശ്വര്യസമൃദ്ധമായ ആ നല്ല ദിനങ്ങളെക്കുറിച്ചാണ് അജ്ഞാത കവി മാവേലിനാട് വാണീടും കാലം എന്ന വരികള്‍ കുറിച്ചിട്ടിരിക്കുന്നതെന്നാണ് ഒരു വാദം. മാവേലി എന്നതിന് അര്‍ത്ഥം പലതുണ്ടെന്നാണ് പണ്ഡിതമതം. മാ എന്നാല്‍ മഹാലക്ഷ്മിയെന്നാണ് അര്‍ത്ഥം. വേലി എന്നാല്‍ കാവല്‍ എന്നും അര്‍ത്ഥം. ഐശ്വര്യലക്ഷ്മിയായ ലക്ഷ്മിjദേവി കാവല്‍ നില്‍ക്കുന്ന നാട് എന്നര്‍ത്ഥത്തിലാണ് മാവേലി നാട് വാണീടും കാലം എന്ന് ആ നല്ല ദിനങ്ങളെക്കുറിച്ച് പറയുന്നത്.

ഓണത്തിന്റെ പത്തു ദിവസം സസ്യാഹാരം മാത്രം കഴിച്ചു വിഷ്ണു പൂജ ചെയ്യുവാനുള്ളതാണ്. ശബരിമല വ്രതം പോലെ തന്നെ പ്രാധാന്യമാണ് ഓണത്തിലെ പത്തു ദിവസവും.

Monday, July 31, 2017

ഹർത്താൽ

കേരളം എന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസ്സിൽ ഓടിയെത്തുന്നത് ഹർത്താൽ ആണ്. അത് കേരളീയനായാലും വേറെ സംസ്ഥാനക്കാരനാണെങ്കിലും. ഇതിന്റെ ഉത്തരവാദി മലയാളികൾ തന്നെയല്ലേ.. നൂറു ശതമാനം സാക്ഷരത സംസ്കാര ശൂന്യതയല്ലേ നമുക്ക് സമ്മാനിക്കുന്നത്.

കേരത്തിൽ മാത്രം ഹർത്താൽ ജന ജീവിതം സ്തംഭിപ്പിക്കുന്നു? ഇന്ത്യയിൽ മറ്റൊരിടത്തും ഇത് പോലെയുള്ള സമര ആചാരം നിലവിലില്ല.ഇതിൽ നിന്നും ഒരു രാഷ്ട്രീയ പാർട്ടിക്കാർക്കോ സമുദായ സംഘടനക്കോ മാറി നിൽക്കാനാകുന്നില്ല.സമര ആവേശം നല്ലതാണ്.പക്ഷെ തന്റെ അസ്‌തിത്വത്തെ നശിപ്പിച്ചാകരുത്.

ഇന്ത്യ മുഴുവൻ ഒരു ദിശയിൽ നീങ്ങുമ്പോൾ പുറം തിരിഞ്ഞു നിൽക്കാനാണ് കേരളം എന്നും ശ്രമിച്ചത്.അത് കമ്പ്യൂട്ടർ ആണെങ്കിലും നാലുവരി പാതയാണെങ്കിലും. എന്തിനെയും എതിർക്കുന്ന ഒരു രീതി മലയാളിക്ക് ഫേഷൻ ആണത്രേ!!

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തങ്ങൾ ഇനി ഒരു തരത്തിലുമുള്ള ഹർത്താൽ പ്രഖ്യാപിക്കില്ല എന്ന് വിളംബരം ചെയ്യാൻ ചങ്കൂറ്റമുണ്ടോ? ഹർത്താലിന് എതിരായി കുറെപ്പേർ കൂട്ടായ്മ സംഘടിച്ചിട്ടുണ്ട്. അത് വിജയിക്കണമെങ്കിൽ അവർ നിഷ്പക്ഷമതികളാവണം. ഇങ്ങനെ സംഘടിക്കുന്നവർക്കു പോലീസ് സഹായം ഉറപ്പു വരുത്തുകയും വേണം. കേരളത്തിൽ എല്ലായിടത്തും ഇവർക്ക് പ്രവർത്തിക്കാനാകുമോ? പാർട്ടിക്കികൾക്കു അടിയറവു വച്ച പ്രാദേശങ്ങളിൽ ഇവർക്കല്ല പോലീസിന് പോലും ചെന്നെത്തുക പ്രയാസമാണ്.

രാഷ്ട്രീയത്തെ എതിർത്ത് ഒരു മുന്നേറ്റം അത് സാധ്യമല്ല.അവരോടൊപ്പം ചേർന്ന് അവരെ ബോധവൽക്കരിക്കുക അതാണ് പ്രധാനം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ മാത്രമാകരുത് ഈ പ്രതികരണം. പ്രഖ്യാപിത ഹർത്താൽ എതിർത്താൽ അത് പലതരത്തിലുമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കാൻ ബോധവൽക്കരണം നടത്തുക തുടങ്ങിയ പുരോഗമന പ്രവർത്തനങ്ങൾ നടത്തിയാൽ ഒരു പരിധിവരെ ഹർത്താൽ ഒഴിവാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

Monday, November 30, 2015

ഒരു ചുംബനവും ഒരു നീ യും മൂന്നു സ യും


ചുംബനം എന്ന് കേൾക്കുമ്പോഴേ രഹസ്യമായി അതിനെ പറ്റി അന്വേഷിക്കുകയും പരസ്യമായി ഒരകലം പാലിക്കുകയും ചെയ്യുന്ന ഒരു മനുഷ്യവിഭാഗം ആണ് മലയാളികൾ. ഇതിലും നന്നായി മലയാളിയെ നിർവചിക്കാൻ സാധിക്കും എന്നില്ല. മലയാളികൾ എന്റെ ഈ ലേഖനം ശ്രദ്ധിക്കണം എന്ന് വിചാരിച്ചു തന്നെയാണ് ഒരു ഉമ്മ (ചുംബനം) അങ്ങോട്ട്‌ തന്നത്.

ഒരു നീ തിയും മൂന്നു സ യുമാണ്‌ ഇന്ന് കേരളത്തിലെ ചിന്താവിഷയം. മൂന്നു സ എതെന്നല്ലേ സമത്വം, സദാചാരം, സഹിഷ്ണുത.

എല്ലാവര്ക്കും ഒരു നീതിയാണെങ്കിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതിയും മതവും രേഖപ്പെടുത്തുന്ന ഒരു രീതിയാണ് നാം പിന്തുടരുന്നത്.കേരളം എന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും മത സാംസ്കാരിക കാര്യങ്ങളിലും. മറ്റു സംസ്ഥാനങ്ങളിൽ ദിവാലിയും ഹോളിയും വലിയ ആഘോഷമാവുമ്പോൾ കേരളത്തിൽ ഓണവും വിഷുവും. മറ്റു സംസ്ഥാനങ്ങളിൽ കാണാൻ സാധ്യതയില്ലാത്ത രാഷ്ട്രീയപാർട്ടികളും കേരളത്തിന്റെ  സ്വന്തം. കൂടുതൽ വിദ്യാഭ്യാസം നമുക്ക് സമത്വവും സഹിഷ്ണുതയും സദാചാരവും തരുമെന്ന വിശ്വാസവും കേരളം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ശവത്തിനു പോലും നല്ലതായാലും ചീത്തയായാലും മതം നോക്കുന്ന ഒരു രാഷ്ട്രീയ മനോഭാവം അപകടകരമാം വിധം കേരളത്തിൽ പണ്ട് മുതലേ നിലനില്ക്കുന്നുണ്ട്. ജന്മി കുടിയാൻ ബന്ധത്തിൽ നന്മ എവിടെയോ ഉണ്ടായിരുന്നു. എന്നാൽ ഈ രാഷ്ട്രീയം നമുക്ക് സമ്മാനിച്ചത്‌ ഉള്ളവൻ  ഇല്ലാത്തവൻ എന്ന വേർതിരിവും. നാണം കെട്ടുണ്ടാക്കിയ പണം നാണം മറയ്ക്കും എന്നാ പഴമൊഴി അന്വർത്ഥമാക്കും വിധം സ്വന്തം ഭാര്യയെ വരെ കൂട്ടികൊടുക്കുന്ന പോത്ത്പാലന്മാരെയാണ് ഈ രാഷ്ട്രീയം കേരളത്തിന്‌ സമ്മാനിച്ചത്‌. ഇന്ന് രാഷ്ട്രീയ നേതാക്കന്മാർക്ക് കാശുള്ളവനെ മതി. വോട്ടിനു കാശു എന്നാണല്ലോ പുതുമൊഴി.

തുടരും ...

Saturday, June 7, 2014

ബാംഗ്ലൂർ ഡെയ്സ് - ഒരു ന്യൂ ജനറേഷൻ അഞ്ജലി മേനോൻ സിനിമ



ഒരു ന്യൂ  ജനറേഷൻ സിനിമ എങ്ങിനെയാവണം എന്നാണെങ്കിൽ അത് ബംഗ്ലൂർ ഡെയ്സ് പോലെയാകണം എന്ന് പറഞ്ഞാൽ അധികമാകില്ല. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ ഒരുത്തുരിയുന്ന കഥാ സന്ദർഭങ്ങളും ബംഗ്ലൂർ എന്ന മഹാനഗരത്തിന്റെ സമ്പന്നമായ പട്ടണ മാസ്മരികതയും ചേർന്ന് കസിന്സിന്റെ കഥ പറയുകയാണ്‌ കഥാകാരിയും സംവിധായകയുമായ അഞ്ജലി മേനോൻ.

കല്യാണം സ്ഥിരമായ ഒരു  ഉടമ്പടിയായ ഇന്ത്യയിൽ അതിന്റെ പ്രാധാന്യവും വലുതാണ്‌. താരങ്ങൾ വിവാഹമോചനം പതിവാക്കിയ ഈ കാലത്ത് അതിൽ നിന്ന് വിപരീതമായ ഒരു തലത്തിലേക്ക് നമ്മളെ ചിന്തിപ്പിക്കുകയാണ് സംവിധായിക. ഒരു പാട് കഥാ സന്ദർഭങ്ങൾ നല്കി നമ്മളെ രസിപ്പിച്ച കഥയും തിരക്കഥയുമാണ് ഈ സിനിമയിലെ യഥാർത്ഥ സൂപ്പർ താരം എന്ന് പറയാം.

കല്യാണത്തിന്റെ പൂർവ രാത്രിയിൽ കൂട്ടുകാരായ കസിന്സിന്റെ കൂടെ കിടന്നുറങ്ങിയും മണ്ഡപത്തിലേക്ക് പോകുമ്പോൾ സിഗരറ്റ് വലിക്കുകയും ചെയ്യുന്ന കല്യാണ പെണ്ണ് ഒരുപക്ഷെ പുതിയ അനുഭവമാവും പ്രേക്ഷകർക്ക്‌ നല്കുന്നത്. കല്യാണം എന്ന ഉടമ്പടിയിൽ ജീവിതം ഒതുക്കാതെ കസിന്സിന്റെ കൂടെ ജീവിക്കുകയായിരുന്നു ദിവ്യ എന്ന നായിക. നസ്രിയ എന്ന നായിക സൂപ്പർ. കുട്ടിത്തവും ഉത്തരവാദിത്വവും ഒരുപോലെ കൈകാര്യം ചെയ്യാൻ നസ്രിയയുടെ കഴിവ് അപാരം.

സീരിയസ്സായ ഒരു വരന്റെ തിരക്കുള്ള ജീവിതവും പിന്നീടുള്ള സസ്പെന്സും എല്ലാം ഫഹദിന്റെ കൈകളില ഭദ്രമായിരുന്നു. ബംഗ്ലൂരിൽ ജോലിയാണെങ്കിലും നാടിനെ ഇഷ്ടപ്പെടുന്ന, വധുവിനെകുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ദിവ്യയുടെ കസിനാണ് നിവിൻ പോളിയുടെ കുട്ടൻ എന്ന കൃഷ്ണൻ പീ പി. ഒരു ന്യൂ ജനറേഷൻ ബൈക്ക് റേസർ ആയ ദിവ്യയുടെ മറ്റൊരു കസിനായിട്ടാണ് ദുൽക്കർ.

ഇന്നത്തെ ചെറുപ്പക്കാരുടെ വികാര വിചാരങ്ങളെ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു സിനിമയിൽ മൂന്നു സിനിമ കാണുന്ന അനുഭവമാണ് ബംഗ്ലൂർ ഡെയ്സിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നത്.

Karuthedam rating ****

Saturday, May 24, 2014

ഹൌ ഓൾഡ്‌ ആർ യു - മഞ്ജുവിന്റെ തിരിച്ചു വരവ് ഉഗ്രൻ



മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞാൽ സ്ത്രീകള് ആന്റിമാരാവുമൊ? ആവും ത്രെ അതാ ലച്ചു പറയണത്. കൂടാതെ ഫേസ് ബുക്കും റ്റ്വിറ്റരും ഇല്ല്യാച്ച പറയ്യേ വേണ്ട. ലച്ചും രാജീവും മാത്രം മനസ്സില് നിറച്ച നിരുപമയ്ക്ക് ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരുവുകളാണ്  ഹൌ ഓൾഡ്‌ ആർ യു എന്നാ ചിത്രത്തിൽ സംവിധായകനും കഥ കൃത്തുമായ റോഷൻ അന്ട്രീവ്സു പറയുന്നത്.

ഈ അടുത്തിടെ ഹിന്ദിയിൽ കുറെ സ്ത്രീപ്രധാന സിനിമകൾ ഇറങ്ങിയതിൽ ഇംഗ്ലീഷ് വിന്ഗ്ലിഷിൽ ശ്രീദേവി ചെയ്ത കഥ പാത്രവുമായി  എവിടെയോ സാമ്യമുള്ള ഒരു കഥാപാത്രമാണ് നിരുപമ. ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ഒരു സാധാരണ സ്ത്രീയിൽ നിന്നും രാജ്യമാകെ അറിയപ്പെടുന്ന നിരുപമയിലേക്ക് ഉള്ള മാറ്റം വിഷമില്ലാത്ത പച്ചക്കറി ഉൽപ്പാദനത്തിലൂടെ ആയി എന്നത് ഒരു പോസിറ്റീവ് മെസ്സേജ് ജനങ്ങൾക്ക്‌  നല്കാനായി. ദൃശ്യത്തിൽ സമൂഹത്തിനു ഒരു നെഗറ്റീവ് മെസ്സേജ് നല്കിക്കൊണ്ടായിരുന്നു എന്നാൽ വിഷമില്ലാതെ അടുക്കള തോട്ടങ്ങളിൽ പച്ചക്കറി നട്ടു വളര്ത്തി കൊണ്ടാവും ഹൌ ഓൾഡ്‌ ആർ യു വിജയിക്കുന്നത്.

ഭർത്താവും മകളും നിരുപമയെ വിട്ടു അയർലന്റിൽ പോകുന്നത് മഞ്ജുവിന്റെ ജീവിതവുമായി എവിടെയോ കൂട്ടിവായിക്കപ്പെടുന്നതായി അനുഭവപ്പെടും. മഞ്ജുവിന്റെ തിരിച്ചു വരവ് ഉഗ്രൻ.

Karuthedam rating : ***1/2

Sunday, December 22, 2013

ദൃശ്യം - ശരി തെറ്റുകൾ ആപേക്ഷികം

തെറ്റും ശരിയും ആപേക്ഷികമാണ്.എനിക്ക് ശരി എന്ന് തോന്നുന്നത് നിങ്ങള്ക്ക് തെറ്റാകാം. ഒരു പിതാവിന് തോന്നിയേക്കാവുന്ന ഒരുപാട് ശരികളുടെ ഫലമാണ് അദ്ദേഹം കാണിച്ച ആ ദൃഡനിശ്ചയം.

തെളിവുകളെ തേടിപ്പോകുന്ന നീതി പീഠങ്ങളുടെ ബലഹീനത മുതലാക്കി സ്വയം രചിച്ച തിരക്കഥയിലൂടെ മുന്നേറുകയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് എന്നാ കഥാപാത്രം. കെട്ടുറപ്പുള്ള തിരക്കഥ പുനരാവിഷ്കാരം ചെയ്തു വിജയിപ്പിച്ച ജോര്‍ജ്, നല്ല തിരക്കഥ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്ന സന്ദേശം തരുന്നു.

സ്വയം രക്ഷയ്ക്ക് ചെയ്ത ഒരു തെറ്റും ആ തെറ്റിനെ ശരിയാക്കിയ നായകനും സമൂഹത്തില്‍ മറിച്ചു ഒരു മെസ്സേജ് നല്‍കില്ല എന്ന് പ്രതീക്ഷിക്കാം. നീതി പീഠങ്ങളും പോലീസും ഉള്ളിടത്തോളം നീതി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. 

തന്റെ കുടുംബത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജോര്‍ജ് അവസാനം വരെ വിജയിച്ചു. അഭിനേതാക്കളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജിത്തുവും വിജയിച്ചു
പ്രേക്ഷകമനസ്സുകളില്‍.ജിത്തുവും മോഹന്‍ലാലും മലയാളികള്‍ക്ക് നല്‍കിയ ഒരു "ദൃശ്യ" വിരുന്നാണ് ഈ സിനിമ.

Karuthedam Rating: ****

Thursday, September 5, 2013

രൂപയുടെ രോദനം


ഇന്ത്യയുടെ സ്വപ്നം തകർന്നുവോ
അല്ല രൂപയുടെ മൂല്യം ഇടിഞ്ഞതാണോ?
വാർത്തകൾ പത്രങ്ങൾ 

സോഷ്യൽ മീഡിയകളിൽ
കേൾക്കുന്നു രോദനം രോഷമോടെ!!

 
മാഡവും സിങ്ങും ചിദംബരനും
ചൊല്ലിനാള്‍ 
രൂപയ്ക്കെന്തോ പ്രശ്നമുണ്ട്.

നടത്തി മുറപോലെ പരിശോധന 
വച്ച് കെട്ടി മരുന്ന് നാനാവിധം.

ഫലിച്ചില്ല അവരുടെ മരുന്നും 
മന്ത്രവാദവും

സോളാറില്‍ മുങ്ങിയ നാട്ടിലോ 
ഒഴുകീ പ്രവാസിപ്പണം

ഉള്ളിക്ക് നൂറു കിഴങ്ങിനും നൂറു
പെട്രോളിനുംനൂറു
അയക്കൂ വീണ്ടും പണം
മെയില്‍ അയച്ചു കെട്ടിയോള്‍

രാമന്‍ രഘുരാമന്‍ 
നരോത്തമന്‍ പുരുഷോത്തമന്‍
ഏറ്റെടുത്തു..ആര്‍ ബീ അയ്‌
മൂല്യം വര്‍ധിച്ചു രൂപയുടെ.

ആശിക്കാം ആശ്വസിക്കാം
പ്രാര്‍ഥിക്കാം രൂപേ 
നിനക്ക് വേണ്ടി...






Wednesday, August 14, 2013

ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.

ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോകുകയാണ്. ആദ്യമായി എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.

വെള്ളക്കാരിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ശരി തന്നെ. യഥാർത്ഥത്തിൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?

മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിലക്കയറ്റത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, രൂപയുടെ മൂല്യച്ചുതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, അടിച്ചേല്പ്പിക്കുന്ന മതവിശ്വാസങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, നികുതി അടച്ചും റോഡുകൾ കുഴിയായി യാത്രയോഗ്യമാല്ലാതെ കിടക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം. ഈങ്ങനെ നിരവധി സ്വാതന്ത്ര്യങ്ങൾ ഇല്ലാതെ നമുക്കെ എങ്ങനെ സന്തോഷമായി ജീവിക്കാം. ഇതിനു ഉത്തരവാദി കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന പാർട്ടിക്കാർ മാത്രമോ? അവരെ തിരഞ്ഞെടുത്ത നമ്മളും ഉത്തരവാദികൾ ആണ്.

ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.

1. ഞാൻ മാലിന്യങ്ങൾ പുറത്തു വലിച്ചെറിയാതെ സംസ്കരിക്കുകയോ അല്ലെങ്കിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പാത്രങ്ങളിൽ നിനിക്ഷേപിക്കുകയോ ചെയ്യുന്നതോടൊപ്പം അത് നഗരസഭ എടുത്തു വേണ്ടവിധം സംസ്കരിച്ചില്ലെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയും.

2. ഇനി അങ്ങോട്ട്‌ ജാതിയോ മതമോ പാര്ട്ടിയോ നോക്കാതെ നല്ല പൊതു പ്രവർത്തകർക്ക് വോട്ടു നല്കി വിജയിപ്പിക്കും.

3. കപട മതേതരം പറയുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയും. വോട്ടു ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞു സമ്മതിദാന അവകാശം വിനിയോഗിക്കും.

4. പൊതുമുതൽ നശിപ്പിക്കുന്ന ആരെയും അതില്നിന്നു പിന്തിരിപ്പുകയോ അല്ലെങ്കിൽ  പോലീസിൽ വിവരം അറിയിക്കുകയോ ചെയ്യും.

Sunday, February 17, 2013

കഥകളിക്കമ്പം അന്നും ഇന്നും

കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നടന്നു പോയി കളി കണ്ടിരുന്ന കാലവും എ സി കാറില്‍ പോയി എ സി ഹാളില്‍ ഇരുന്നു കളികാണുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നിയില്ല. പൂരപറമ്പിലും  അമ്പലമുറ്റത്തും രാത്രികാലങ്ങളില്‍ നടന്നിരുന്ന കളി ഇന്ന് വൈകുന്നേരങ്ങളില്‍ ഒരു കഥയാക്കി ചുരുക്കി അരങ്ങേറുന്നു ( രാത്രി മുഴുവനും ഇപ്പോഴും കഥകളി നടക്കുന്നുണ്ടെന്നത് മറന്നിട്ടല്ല..).

വാഴേങ്കടയും ചെത്തല്ലൂരും ഗുരുവായൂര്‍ ക്ലബ്‌ കളിയും കോട്ടക്കല്‍ കഥകളിയും തുടങ്ങി ധാരാളം കളികള്‍ കണ്ടു നടന്ന കാലവും ഇപ്പോള്‍ വളരെ ദുര്‍ല്ലഭമായി തരാവുന്ന കഥകളിയും എന്റെ കഥകളി പ്രിയം നഷ്ടമാകാതെ നോക്കുന്നു. ഒട്ടേറെ കഥകളി സൂപ്പര്‍സ്റ്റാറുകള്‍ തകര്‍ത്താടിയ കളികളും യുവ സൂപ്പര്‍സ്റ്റാറുകളുടെ ആട്ടവും ഒരു പോലെ ഹൃദ്യവും  ആനന്ദകരവും ആണ്.

ഈയിടെ ചെന്നൈ ഐ ഐ ടി യില്‍ വച്ച് "ഉത്തരീയം" നടത്തിയ കഥകളിയാണ് ഇതെഴുതാന്‍ എനിക്ക് പ്രചോദകമായത്. വളരെയധികം യുവാക്കള്‍ കാണികളായി ഉണ്ടായ ഒരു സദസ്സ്. ഭാഷയും സംസ്കാരവും വ്യത്യാസമായ ഒരു യുവ ജനത കഥകളി സശ്രദ്ധം ഗൌരവത്തോടെ കാണുന്നു. സ്റ്റേജില്‍ ഒരു വശത്ത് പ്രൊജക്റ്റ്‌ ചെയുന്ന കഥകളിയുടെ തല്‍സമയ വിവരണം മുദ്രയും  പദവും മനസ്സിലാകാത്ത കാണികള്‍ക്ക് വളരെ ലളിതമായി കഥകളി ആസ്വദിക്കാനുള്ള ഒരുപാധിയായി.
ഒരു കഥകളി നടത്തുക എന്നത് വളരെ ലളിതമായ ഒരു കാര്യമല്ല. ഒട്ടേറെ മുന്നൊരുക്കങ്ങളും സാമ്പത്തികവും വേണ്ട ഒന്നായ കഥകളി എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ അതിന്റെ വിവരണം തത്സമയം കഥകളിയുടെ പരമ്പരാഗതമായ രീതികള്‍ക്ക് തടസ്സം വരുത്താതെ അവതരിപ്പിച്ചതില്‍ ഉത്തരീയം കഥകളി ഗ്രൂപ്പ്‌ പ്രത്യോകം അഭിനന്ദനം അര്‍ഹിക്കുന്നു.


Sunday, January 6, 2013

ബ്രാഹ്മണ്യമുള്ള നായകന്മാര്‍

ദേവന്‍, പൂജ, പൂജാരി, ബ്രാഹ്മണര്‍ തുടങ്ങിയ പദങ്ങള്‍ ഇന്ന് വളരെയേറെ വിലയേറിയതാണ് മുന്‍കാലങ്ങളിലും. സകല ചരാചരങ്ങളുടെയും  സൃഷ്ടി സ്ഥിതി സംഹാരാദികള്‍ ദേവന്മാര്‍ക്ക്  അവകാശപ്പെട്ടതാണ്. ദേവന്മാരെ പൂജിച്ചു സന്തോഷിപ്പിക്കേണ്ടത് നമ്മുടെ കടമയും. കാലാകാലങ്ങളായി ദേവ പൂജ നടത്തിക്കേണ്ട ഉത്തരവാദിത്വം ബ്രാഹ്മണരില്‍ നല്‍കികൊണ്ട് ക്ഷത്രിയ വൈശ്യ ശൂദ്രന്മാര്‍ അവരവരുടെ ജോലികളില്‍ വ്യാപൃതരായി.
പുരാണേതിഹാസങ്ങളില്‍ തുടങ്ങി രാജവാഴ്ച വരെ ബ്രാഹ്മണരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്ഷത്രിയര്‍ക്കായിരുന്നു. ബ്രാഹ്മണര്‍ ലോക നന്മയ്ക്കായിക്കൊണ്ട് യാഗാദികള്‍ നടത്തിപ്പോന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് വരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന് കാലം മാറി അതുപോലെ കോലവും.

ക്ഷത്രിയര്‍ക്കു രാജഭരണവും ബ്രാഹ്മണര്‍ക്ക് ക്ഷേത്ത്രാധികാരവും ഇല്ലാതായി. അതിനു പകരം പുതിയ രാഷ്ട്രസംവിധാനങ്ങളും വിദേശീയരുടെ ഭാഷയും സംസ്കാരവും മതവും ഭാരതത്തില്‍ വേരൂന്നി. ഇതെല്ലാം ഭാരതത്തില്‍ നന്മയും തിന്മയും വരുത്തിവച്ചു എന്നതിന് തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.

 ആരാണ് ബ്രാഹ്മണര്‍. ബ്രാഹ്മണകുലത്തില്‍ ജനിച്ചു ഷോഡശകര്‍മ്മങ്ങള്‍ നടത്തിയാലെ  ഒരാള്‍ യഥാര്‍ത്ഥത്തില്‍ ദ്വിജന്‍ ആകൂ. ബ്രാഹ്മണ കുലത്തില്‍ ജനിച്ചാല്‍ മാത്രമോ  പൂണൂല്‍ മാത്രം ധരിച്ചാലോ  ഒരാള്‍ ബ്രാഹ്മണന്‍ ആകില്ല താനും. എന്നാല്‍ ദേവനെ പൂജിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് താനും ( സഖാക്കള്‍ക്ക് പൂജിക്കാന്‍പാടുമോ എന്ന് അവരുടെ പോളിറ്റ് ബ്യൂറോ തീരുമാനിക്കണം ). നമ്പൂതിരിക്കും നായര്‍ക്കും ഈഴവനും എല്ലാവര്ക്കും ദേവനെ പൂജിക്കാന്‍ ആരുടേയും ഉത്തരവ് ആവശ്യമില്ല താനും.

ഇന്നല്ല പണ്ട് മുതല്‍ തന്നെ എല്ലാ ജാതിക്കാര്‍ക്കും അവരുടെ ദൈവങ്ങളും പൂജാസംവിധാനങ്ങളും ഉണ്ട്. ഇന്ന് എല്ലാ ജാതി മതക്കാര്‍ക്കും അവരുടെ പാര്‍ട്ടിയും സംഘടനകളും നേതാക്കന്മാരും ഉണ്ട്. അവരവരുടെ ദേവാലയങ്ങളില്‍ ആര് പൂജിക്കണം എന്ന് അവര് തന്നെ നിശ്ചയിക്കണം. ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ കണ്ടെത്തി അവരെ പൂജിക്കാന്‍ ഇരുത്തുക എന്ന കര്‍ത്തവ്യം അവര്‍ ചെയ്തുകൊള്ളും.

ലോകം മുഴുവനും അമ്പലങ്ങള്‍ പണിയുന്നതായാണ് ഇപ്പോള്‍ നാം കേട്ടു  കൊണ്ടിരിക്കുന്നത്. അവിടെയെല്ലാം പൂജിക്കാന്‍ ബ്രാഹ്മണര്‍ തികയുമോ എന്ന സംശയവും ഇല്ലാതില്ല. ഒരു ജാതിക്കാര്‍ മാത്രം പണിയുന്ന അമ്പലത്തില്‍ അവരുടെ ജാതിയിലെ പൂജാരിയെ വയ്ക്കാം. എന്നാല്‍ ഇപ്പോള്‍ പ്രശ്നം അതല്ല. എല്ലാ ജാതിക്കാരും ചേര്‍ന്ന് പണിയുന്ന അമ്പലത്തില്‍ ആര് പൂജാരിയാവും?

 ലോക നന്മയ്ക്കായി എല്ലാ ജാതിക്കാരും ചേര്‍ന്ന് പൂജിക്കുന്നതാവും ഉത്തമം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് പൂജ ഒരു ജോലിയല്ല. ദേവനിലേക്കുള്ള ഒരര്‍പ്പണം ആണ്. ചെയ്യുന്നതും ചെയ്യിക്കുന്നതും ഒരു പോലെ പുണ്യവും. ദക്ഷിണ നല്‍കുക എന്ന പവിത്രമായ സംഗതിയെ കൈക്കൂലി എന്ന നിലവാരത്തിലേക്ക് താഴ്ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഒരു ഭക്തര്‍ക്കും ആകില്ല. കാശിന്റെ അഹങ്കാരത്തില്‍ അമ്പലങ്ങളില്‍ പ്രസിഡണ്ട്‌ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ കയറിയിരിക്കുക എന്ന ലക്ഷ്യമാണ്‌ ഇന്ന് എല്ലാവര്ക്കും. യഥാര്‍ത്ഥ ഭക്തന്മാരെയും പൂജാരിമാരേയും മാറ്റി നിര്‍ത്തി ഒരു കച്ചവട സ്ഥാപനം ആക്കുക എന്നാ ലക്ഷ്യവും.

ഈ സ്ഥിതി മാറി ആത്മാര്‍ഥതയുള്ള ഭക്തന്മാരും പൂജാരിമാരും ചേര്‍ന്ന് ലോകനന്മയ്ക്കായിക്കൊണ്ട്  അമ്പലങ്ങള്‍ സംരക്ഷിക്കണം. യോഗക്ഷേമസഭ പോലുള്ള സംഘടനകള്‍ ജില്ലാതലങ്ങളില്‍ ബ്രാഹ്മണ്യമുള്ള ബ്രാഹ്മണര്‍ക്ക് പൂജാരിയാവാനുള്ള പഠനസൌകര്യവും ഒരുക്കേണ്ടാതാണ്. ഇത് ലോക നന്മയ്ക്കു ഉപകരിയ്ക്കും. അമ്പലവും പൂജയും ബിസിനസ്‌ ആക്കുന്നത് ആരായാലും അത് അവര്‍ക്ക് തന്നെ ദോഷം ചെയ്യും തീര്‍ച്ച... പൂജാരിയായാലും അമ്പലം പ്രസിഡന്റ്‌ ആയാലും ഭക്തര്‍ ആയാലും...

Saturday, December 22, 2012

കര്‍മ്മയോദ്ധാ - മാതാപിതാക്കളും പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ഒരു മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം

കൂട്ടബലാല്‍ക്കാരങ്ങളും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൂടുന്ന ഈ കാലത്തില്‍ ഇങ്ങനെഒരു സിനിമ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു വയസ്സിനും ഇരുപത്തഞ്ചു വയസ്സിനും ഇടയില്‍ പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് മനസ്സില്‍ എന്നും തീയാണ്. അതിനു കാരണം നമ്മുടെ സമൂഹവും ഭരണകൂടങ്ങളും. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞു എന്തുമാകാം എന്ന അഹങ്കാരം ഇവര്‍ക്ക് വേണ്ടതില്‍ കൂടുതലുണ്ട്. ഇന്ത്യയുടെ തലസ്ഥാനത്തും കേരളത്തിലും സ്ത്രീകള്‍ പ്രത്യോകിച്ചു രാത്രിയില്‍ സുരക്ഷിതരാണോ? സ്വയം ചിന്തിക്കുക.

 മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വാഴുന്ന ഡല്‍ഹിയിലെ സ്ഥിതി വളരെ ദയനീയവും. സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്തു അവരെ ദയനീയമായി പിച്ചി ചീന്തുന്ന രീതി രാക്ഷസന്മാര്‍ പോലും ചെയ്തു കാണില്ല. ഇവരെയൊക്കെ തടയാന്‍ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ 'മാഡി' പോലെയുള്ള പോലീസുകാര്‍ ഉണ്ടാകണം. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ഒരുകൂട്ടം കാമ ഭ്രാന്തന്മാരുടെയും തീവ്രവാദികളുടേയും കയ്യില്‍ ആണെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്ഥിതി വഷളായി കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഗെയിറ്റിലും മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പിലും ആളുകള്‍ നീതിക്കായി സമരം ചെയ്യുകയാണ്. ഈ അവസ്ഥയില്‍ ഈ സിനിമയുടെ സാമൂഹ്യ പ്രാധാന്യം തള്ളിക്കളയാന്‍ ആവില്ല.

മോഹന്‍ലാലിന്‍റെ അഭിനയം ഒരു ശക്തനായ പോലീസ് ഓഫീസര്‍ പിന്നെ തട്ടിക്കൊണ്ടുപോകപ്പെട്ട പെങ്കുട്ടിയുടെ അച്ഛന്‍ എന്നീ വ്യത്യസ്ത തലങ്ങളില്‍ വളരെ ഗംഭീരം.

Friday, September 14, 2012

പെട്രോള്‍ ഡീസല്‍ ഗ്യാസ് അഴിമതി - ചില അരാഷ്ട്രീയ ചിന്തകള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇടതടവില്ലാതെ നാം കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവും അഴിമതിയും. ഇടതോ വലതോ കാങ്കിരസ്സോ അല്ല ഇവിടെ പ്രശ്നം. ഇതെങ്ങോട്ട് ആണ് നമ്മെ നയിക്കുന്നത് എന്നാണു.

ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജീവിത ചെലവു ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉപ്പും മുളകും തുടങ്ങി പച്ചക്കറി പലവ്യഞ്ജനം തുടങ്ങിയെല്ലാറ്റിനും വില കൂടി. ഇതിനെല്ലാം പിന്നില്‍ ഇന്ധന വിലയും അഴിമതിയും ആണ്. ഇതിനു ഉത്തരവാദി പൊതു ജനം തന്നെയാണ്. ജാതിയോ മതമോ നോക്കാതെ ആര് നല്ല ജീവിത നിലവാരം തരുന്നുവോ അവര്‍ക്ക് വേണം വോട്ട് കൊടുക്കാന്‍. എന്നാല്‍ അതുണ്ടാകുന്നില്ല ഇന്ത്യയില്‍. അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ സമരങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതിക്കഥകള്‍ കൊണ്ട് വന്നു. എന്നാല്‍ അവരെ കൊണ്ട് അത് മാറ്റുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഓരോ നിയോജകമണ്ടലത്തിലും അഴിമതിക്കറ തീണ്ടിയവനെ ജയിപ്പിക്കാന്‍ പാടില്ല. എന്നാല്‍ വോട്ട് ആകുമ്പോഴേക്കും ജാതിയും മതവും ആണ് പ്രധാന വിഷയം. വിലക്കയറ്റവും അഴിമതിയും ഇതിനിടയില്‍ മുങ്ങിപ്പോകും.
ഇന്ത്യയില്‍ ഇനി വരേണ്ടത് ഒരു നല്ല ധൈര്യമുള്ള സംസാരിക്കുന്ന പ്രധാനമന്ത്രിയാണ്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് വെളിനാട്ടില്‍ നല്ല മതിപ്പ് ഉണ്ടാകണം അല്ലെങ്കില്‍ പേടി ഉണ്ടാകണം. വെളിനാട് പോലെ നമ്മുടെ നാട്ടിലെ അഴിമതി വീരന്മാര്‍ക്കും ആ പേടി വേണം. ഏതൊരു ടീമിന്റെയും വിജയത്തിന് പിന്നില്‍ നല്ലൊരു നേതാവ് ഉണ്ടാകും. അതാണ്‌ ഇപ്പൊ നമുക്ക് നഷ്ടമായിരിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം. കിട്ടുന്ന ശമ്പളം കൊണ്ട് ബസ്സില്‍ പോകാന്‍ പോലും കാശ് തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ്‌ ഈ ഗവര്‍മെന്റ് എല്ലാ മാസവും അഞ്ചു രൂപ  വിലകൂട്ടി  പത്തു  പൈസ കുറയ്ക്കുന്നത്. അത് പോലെ ഇപ്പോഴുണ്ടായ ഡീസല്‍ വില വര്‍ധന വിലക്കയറ്റം ഉണ്ടാകാന്‍ വഴി തെളിയിക്കും.
അഞ്ചു പേരുള്ള ഒരു ചെറിയ കുടുംബത്തിനു ഒരു സിലിണ്ടെര്‍ ഗ്യാസ് ഒരു മാസത്തേക്ക് തികയാതെ വരുമ്പോഴാണ് ആറു എന്ന് ചുരുക്കിയിരിക്കുന്നത്. ബാക്കി ആറു മാസം സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിപ്പിക്കാനയിരിക്കും മാഡത്തിന്റെ ഐഡിയ. എന്നാല്‍ ആ കമ്മിഷനും ഇറ്റലിയിലേക്ക് കെട്ടിയെടുക്കാമല്ലോ?
ആരു പ്രധാനമന്ത്രിയാവണം എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരു പ്രധാനമന്ത്രിയാവണം എന്നത് കമ്മന്റു രൂപത്തില്‍ പോസ്റ്റ്‌ ചെയ്യുക..

Sunday, September 9, 2012

ഇന്റര്‍നെറ്റ്‌ സിനിമ തീയറ്റര്‍


സിനിമ കാണുക എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്, അതുപോലെ അത് കാണിക്കുക എന്നത് സിനിമ പ്രവര്‍ത്തകരുടെയും. ഇവിടെയാണ്‌ ഇപ്പോള്‍ പ്രശ്നം അതെവിടെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ. കേരളത്തില്‍ സ്ഥിര താമസമില്ലാത്ത പ്രവാസിക്കും സിനിമ കാണണം. തീയറ്ററില്‍ കാണുക തന്നെയെന്നത് ഉചിതം. എന്നാല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ക്ക് അതിനുള്ള  സൗകര്യം കുറവ് തന്നെ.

വ്യാജ സിഡിയും ഇന്റര്‍നെറ്റ്‌ കാഴ്ചയുമൊക്കെ സിനിമ വ്യവസായത്തെ ബാധിക്കുന്നുണ്ടെങ്കിലും അതിന്റെ ഉത്തരവാദികള്‍ സിനിമ പ്രവര്‍ത്തകര്‍ തന്നെയാണ്. വിശ്വസിച്ചു ഒരു മലയാള സിനിമ കാണുക എന്നത് ഒരു വിഷമം പിടിച്ച കാര്യമാണ്. പണം പോകുന്നത് മാത്രമല്ല സമയ നഷ്ടവും. നല്ല പടം പിടിച്ചു, നല്ല രീതിയില്‍ നല്ല തീയറ്ററുകളില്‍ റിലീസ് ചെയ്താല്‍ ആളുകള്‍ കൂട്ടത്തോടെ പോയി കാണും.

മറ്റു ഇന്റര്‍നെറ്റ്‌ വിശ്വാസികള്‍ പറയുന്ന പോലെ, "പണം കൊടുത്തു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വാങ്ങി അതില്‍ എന്ത് കാണണം കാണണ്ട എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അത് പറ്റില്ലെങ്കില്‍ അത് അപ്‌ലോഡ്‌ ചെയ്തവനെ പിടിക്കണം. അല്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ സര്‍ക്കാരിനു കഴിയണം. അതല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന രീതി നല്ലതല്ല. സിനിമാക്കാര്‍ക്ക് ആയിരം സംഘടന എന്ന പോലെ മലയാളി സിനിമ പ്രേക്ഷകര്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ മലയാള സിനിമാക്കാരുടെ അഹങ്കാരം തീരും. ആരും ഒരു പുതിയ പടവും കാണുകയില്ല."

തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകള്‍ ഓടുന്നത് അവയുടെ മികച്ച നിലവാരമാണ്, അത് പോലെ മലയാള സിനിമ നിലവാരവും ഉയരണം. ഈ സിനിമകള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പണം സമ്പാദിക്കണം(കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ ഉദാഹരണങ്ങള്‍ ).

പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ്‌ പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത്‌ ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ്‌ പടമായാല്‍ തുക കുറച്ചു കൂട്ടാം. ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക...

നല്ലൊരു മലയാള സിനിമ ഭാവിക്കായി നമുക്ക് കൂട്ടത്തോടെ പടം കാണാം !!!

Sunday, August 19, 2012

റോക്കീ മൌന്റൈന്‍ കോളോറാഡോ ട്രിപ്പ്‌...

Rockey Mountain Entrance..

ഓഗസ്റ്റ്‌ മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. രാവിലെ ചായ കുടിച്ചു ഓണ്‍ലൈനില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ ഒരു കാള്‍. ലോങ്ങ്‌മോണ്ട് എന്നാ സ്ഥലത്ത് നിന്നാണ്. എന്റെ പഴയ സഹ പ്രവര്‍ത്തകന്‍ വെങ്കി പറഞ്ഞു "നമുക്ക് മൌണ്ട് റഷ് മോര്‍ വരെ പോയിട്ട് വരാം."  കൂട്ടത്തില്‍ അയാളുടെ സഹ പ്രവര്‍ത്തകനും കൂടി.


വേഗം കുളിച്ചു റെഡിയായി അവരെയും കാത്തിരുന്നു. അവര്‍ ഹോട്ടലില്‍ വന്നതും സമയം പന്ത്രണ്ടു മണി. ഏതായാലും മൌണ്ട് റഷ് മോര്‍ പോകാന്‍ സമയം കാണില്ല. ഏകദേശം ആറു മണിക്കൂര്‍ ഡ്രൈവ്. എന്നാല്‍ പിന്നെ എവിടെ പോകണം എന്ന ചര്‍ച്ച അവസാനിച്ചത്‌ അടുത്തുള്ള   റോക്കീ മൌന്റൈന്‍. മുന്‍പും അവിടെ പോയിട്ടുണ്ട് എന്നാല്‍ അന്ന് കുറച്ചു സ്നോ ഉണ്ടായിരുന്നു. ഏതായാലും യാത്ര അവിടേക്ക് എന്ന് തീരുമാനിച്ചു. ജീ പീ എസ്സില്‍ റോക്കീ മൌന്റൈന്‍ അഡ്രസ്‌ ടൈപ്പ് ചെയ്തു റെഡിയാക്കി. ഇനി എല്ലാ വളവും തിരുവും അവള്‍ പറഞ്ഞു തരുമല്ലോ!!!
Watching Rockey Mountain from Rock top

യാത്ര തുടര്‍ന്നു. തെളിഞ്ഞ അന്തരീക്ഷം. സ്പീട് ലിമിറ്റുകള്‍ ഒന്നും തെറ്റിക്കാതെ കാര്‍ ഓടികൊണ്ടിരുന്നു. എവിടെയെങ്കിലും സ്പീഡ് ലിമിറ്റ് തെറ്റി എങ്കില്‍ പിന്നില്‍ വിളക്കുകള്‍ കത്തിച്ചു അവന്‍ വരും. അതെ കോപ്പു !!!. എന്നാല്‍ ഇവിടത്തെ പോലീസ്. ഏതായാലും ഒരു കോപ്പിന്റെയും കണ്ണില്‍പ്പെടാതെ കാര്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
Tundra Flower

വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞു കൊണ്ട് മൂടപ്പെട്ടു കിടക്കുന്ന ഈ മലയുടെ മുകളില്‍ വലിയ മരങ്ങള്‍ ഒന്നും തന്നെയില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ഈ മല പ്രകൃതി ഭംഗികൊണ്ടു മനോഹരമാണ്.ഏതു ഭാഗത്ത്‌ നോക്കിയാലും വേറെ വേറെ മനോഹാരിത. നമ്മുടെ കവികള്‍ ഇവിടെയൊക്കെ വന്നിരുന്നെങ്കില്‍ കവിതയുടെ ഒരു പ്രവാഹം തന്നെയുണ്ടാകുമായിരുന്നു.

Bighorn
ഏകദേശം ഒരു മണിയായപ്പോള്‍ ഒന്നാമത്തെ വ്യൂ പോയന്റില്‍ കാര്‍ നിര്‍ത്തി മറ്റു മലകളെ നോക്കി കൂട്ടത്തില്‍ അവയുടെ മനോഹാരിത ക്യാമറയില്‍ ഒപ്പിയെടുത്തു. വീണ്ടും മുന്നോട്ട്. അടുത്ത വ്യൂ പോയന്റു കുറച്ചു തിരക്ക് കൂടിയതും വിശാലവുമാണ്‌. ഇത്ര തിരക്കിലും ഞങ്ങള്‍ക്ക് പാര്‍ക്കിങ്ങിനു സ്ഥലം കിട്ടിയത് ആശ്വാസമായി. അവിടേ നിന്നും കുറച്ചു മല കയറിയാല്‍ മുകളിലെത്താം. പോകുന്ന വഴിയില്‍ എല്ലാം,  ഈ മല രൂപപ്പെട്ടതും അവിടേയുള്ള സസ്യ മൃഗാദികളെ കുറിച്ചുള്ള വിവരണങ്ങള്‍. അവിടെ എഴുതിയ ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സില്‍ നിന്ന് പോകുന്നില്ല. തുന്ദ്ര എന്ന ഒരിനം പൂവ് നശിച്ചു പോയി കൊണ്ടിരിക്കുന്നു എന്നും അതിനാല്‍ നടപ്പാത ഒഴികെയുള്ള സ്ഥലങ്ങളില്‍ കാല്‍ വച്ച് അത് നശിപ്പിക്കരുതേ എന്നും വളരെ വിനീത മായി എഴുതിയിരിക്കുന്നു.

അവിടെയുള്ള കല്ലുകളില്‍ കയറി ഫോട്ടോ എടുക്കുന്നതെല്ലാം ഒരു രസം തന്നെ. എന്നാല്‍ അത്രയ്ക്ക് അപകടവും. ഞങ്ങളുടെ മുന്‍പില്‍ വച്ച് ഒരു കുട്ടി കല്ലുകളി നിന്ന് തെന്നി വീണു. ഭാഗ്യത്തിന് കുറച്ചു പോറലുകളെ വന്നുള്ളൂ.

പിന്നെയും അവിടേ നിന്ന് ഗ്രാന്‍ഡ്‌ തടാകത്തിലേക്ക് യാത്രയായി. മലയടിവാരത്തിലുള്ള ഗ്രാന്‍ഡ്‌ തടാകം വളരെ സുന്ദരമാണ്. ആളുകള്‍ ബോട്ടിങ്ങും കയാക്കിങ്ങും മറ്റും ചെയ്യുന്നത് കാണാം.
Animals crossing roads

റോക്കീ മൌന്റൈന്‍ കയറി ഇറങ്ങിയിട്ട് വേണം തിരിച്ചു പോകാന്‍. പകല്‍ കണ്ട റോക്കീ മൌന്റൈന്‍ വൈകുന്നേരം അതിലേറെ സുന്ദരിയായിരിക്കുന്നു. പകല്‍ ഡ്യൂട്ടി കഴിഞ്ഞു സൂര്യന്‍ പോകാന്‍ തുടങ്ങിയിരിക്കുന്നു. വന്യ ജീവികള്‍ സഞ്ചാരം തുടങ്ങി. റോഡില്‍ പലയിടങ്ങളിലായി അവര്‍ ക്രോസ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി \ പോലീസുകാര്‍ അവയ്ക്ക് പോകാന്‍ വാഹനങ്ങള്‍ തടയും. ഒരു തരത്തിലും അവരുടെ സ്വൈര വിഹാരം തടസ്സപ്പെടുത്താതെയുള്ള ക്രമീകരണങ്ങള്‍. എല്ലാ തരത്തിലും വളരെ ആനന്തകരമായ യാത്ര കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു യാത്രയായി...

Rockey Mountain Sunset

Saturday, April 21, 2012

ഇഴഞ്ഞു നീങ്ങുന്ന 'കോബ്ര'


സിനിമയ്ക്ക് പേരിടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു പേരിട്ടാലോ അതിനെ ന്യായീകരിച്ചു കഥ എഴുതുകയും എളുപ്പമല്ല. ഇതാണ് 'കോബ്ര' എന്നാ മലയാള സിനിമയുടെ വിജയവും. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കഥയെഴുതി സംവിധാനം ചെയ്തു ജനങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് നമ്മുടെ ലാല്‍.

മലയാളത്തില്‍ ബ്രദര്‍ എന്നാല്‍ ഇംഗ്ലീഷില്‍ സഹോദരന്‍. അപ്പൊ കോ-ബ്രദര്‍ എന്നാല്‍ സഹോദരിമാരെ കല്യാണം കഴിക്കുന്നവര്‍. കല്യാണം കഴിക്കുന്നതിനു മുന്‍പേ കോ-ബ്രദര്‍ ആയവരാണ്‌ 'രാജ' യും 'കരി' യും. അവരുടെ ബോഡി ഗാര്‍ഡ്സ് ആണ് 'ഗോബ്രാ' ഗോപാലനും ബ്രാലനും.
ഒന്നാം പകുതിയില്‍ പൊട്ടിച്ചിരിയുടെ പൂമാലയുമായി വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയ 'കോബ്ര' രണ്ടാം പകുതിയില്‍ സ്വല്പം ഇഴഞ്ഞു നീങ്ങിയോ എന്നൊരു തോന്നല്‍. സലിംകുമാറിന്റെ ഗോപാലന്‍ പറയുന്ന ജന്മപുരാണം കേട്ട് ചിരിച്ചു മണ്ണ് കപ്പിയാല്‍ അത്ഭുതമില്ല. ഇതൊരു മമ്മൂട്ടി ചിത്രം എന്ന് പറയുന്നതിനേക്കാള്‍ ഒരു ലാല്‍ ചിത്രം എന്ന് പറയുന്നതാവും ശരി.

ജഗതിയുടെ വീല്‍ ചെയറില്‍ ഇരുന്ന കഥാപാത്രം നമ്മെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. മമ്മൂട്ടിയും ലാലും തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. കൂടെ ലാലു അലക്സിന്റെ അമ്മായി അച്ഛന്‍ റോളും. എന്തിനോ കേറി വന്ന നായികമാരായി കനിഹയും പദ്മപ്രിയയും. ചുരുക്കത്തില്‍ കോബ്ര ഒരു കോമഡി ഹിറ്റ്‌.

Friday, March 23, 2012

ജാതിമത ശക്തികള്‍ കേരളം കീഴടക്കുമ്പോള്‍

മതേതരത്വം എന്ന വാക്കിനെ മാറ്റി മതരത്വം എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഭരിക്കുന്ന എല്ലാ മുന്നണികളും അവകാശപ്പെടുന്ന ഒരു കാര്യമാണ് തങ്ങളുടെ മുന്നണി മതേതരത്വ മുന്നണി ആണെന്ന്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മതജാതി മുന്നണികള്‍ ആണ് ഭരിക്കുന്നത്‌. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ നടത്തുന്നത്. ഉദാഹരണത്തിന് ഈ കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെ നോക്കാം. ഒരു മത വിഭാഗം കൂടുതലോ അല്ലെങ്കില്‍ കൂടുതല്‍ സംഘടിതമോ ആയ ആ മണ്ഡലത്തില്‍ അതെ മത വിഭാഗത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഒരു രീതിയാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളവും ഉത്തര്‍പ്രദേശും ഹരിയാനയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളം സെകുലര്‍ സ്റ്റേറ്റ് എന്ന് പറയാനാകുമോ എന്നാണ് സംശയം. ?

ജാതീയമായി തിരിച്ചു ഭൂരിപക്ഷ മത വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഇരു മുന്നണികളുടെ ശ്രമവും അതെ പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓരോ പ്രത്യോക പാര്‍ട്ടികളുടെ കൂടെ നിന്നതും ഈ ധ്രുവീകരണത്തിന് കാരണമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ വേര്‍തിരിവ് കൊണ്ട് ദുരിതം അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ മതത്തിലെ ജാതീയ ശക്തിയല്ലാതെ സവര്‍ണ അവര്‍ണ ജാതിക്കാര്‍ ആണ്. ഇതിങ്ങനെ നീണ്ടു പോയാല്‍ ഈ പറഞ്ഞ സവര്‍ണ അവര്‍ണര്‍ ചേര്‍ന്ന് ഒരു ശക്തിയായാല്‍ കൂടെ അത്ഭുതപ്പെടെണ്ടതില്ല.

ഈ മതജാതി ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഈ ജാതി മത സമവാക്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നു. തങ്ങളുടെ ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ ഇതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തുടങ്ങിയ കണ്ടെത്തലുകള്‍ നടത്തി ആ മത ജാതി വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് സ്റ്റാര്‍ സിങ്ങര്‍ അവാര്‍ഡുകള്‍ പോലെയുള്ളവ നല്‍കപ്പെടുന്നു. പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.

Friday, February 10, 2012

യുവരാജ് സിങ്ങിനും അറം പറ്റിയോ?

കാവ്യ കലാ സൃഷ്ടികളില്‍ പ്രയോഗിക്കുന്ന അശുഭവചനം പില്കാലത്ത് യാഥാർഥ്യമായിത്തീരുന്നതിനെയാണ് അറം എന്നു പറയുന്നത്. അറം പറ്റുക എന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇക്കാലത്ത് പറയുകയാണെങ്കില്‍ സിനിമയിലും സീരിയലിലും പരസ്യ ചിത്രങ്ങളിലും കഥാപാത്രങ്ങളുടെ വാക്കുകളായി പ്രയോഗിക്കുന്ന അശുഭവചനങ്ങൾ അഭിനേതാവ് തന്നെക്കുറിച്ചുപറയുന്ന വാക്കുകളെന്നോണം പിന്നീട് അയാളുടെ ജീവിതാനുഭവമായിത്തീർന്നു എന്ന
വിശ്വാസമാണ് ഈ വാദത്തിനടിസ്ഥാനം. ഉണ്ണായിവാര്യരുടെ തറവാട് അന്യംനിന്നുവെന്നു പറയപ്പെട്ടതും കോട്ടയത്തുതമ്പുരാൻ ടിപ്പുസുൽത്താന്റെ ആക്രമണവേളയിൽ രാജ്യംവിട്ട് കാട്ടിലേക്കു പോകേണ്ടിവന്നതും അറത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നമ്മുടെ ക്രിക്കറ്റിലെ താരം യുവരാജ് സിങ്ങിനും സംഭവിച്ചത് അത് തന്നെയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. നല്ല രീതിയില്‍ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന യുവിയുടെ ജീവിതത്തിലും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പരസ്യ ചിത്രത്തില്‍ അദ്ദേഹം പറയുന്ന പോലെ നല്ല ആരോഗ്യം ഉള്ളപ്പോള്‍ ആരും പണം സൂക്ഷിക്കുന്നതിനെ പറ്റിയോ എന്തെങ്കിലും രോഗം വന്നാല്‍ ഉള്ള അവസ്ഥയെ പറ്റിയോ ചിന്തിക്കാറില്ല.

"ജീവിതത്തില്‍ എല്ലാവര്ക്കും അധ്വാനിക്കേണ്ടി വരും. നിങ്ങള്‍ രാവിലെ എണീറ്റ്‌ ഓഫീസിലേക്ക് ഓടുന്നു. ഞാനും രാവിലെ പ്രാക്ടീസ് ചെയ്യാനായി ട്രാക്കിലേക്ക്. വര്‍ഷങ്ങള്‍ കാത്തിരുന്നു ഒരിക്കല്‍ക്കൂടി നമുക്ക് വേള്‍ഡ് കപ്പ്‌ കിട്ടി. ഞാന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി. പിന്നെ വിചാരിച്ചു എല്ലാം സെറ്റ് ആയി എന്ന്. എന്നാല്‍ ജീവിതത്തിലും ചിലപ്പോള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കും. ആഘോഷം എല്ലാം അകലത്തുള്ള വിഷയമാണ് രോഗം വന്നാല്‍ ടീമിന് പുറത്ത്. പിന്നെയും അത് തന്നെ.. ബാറ്റ് ചലിക്കുന്നിടത്തോളം ഹീറോ.. ബാറ്റ് ചലിക്കാതെ ആയാലോ.." പരസ്യ ചിത്രത്തില്‍ അദ്ദേഹം പറഞ്ഞ പോലെ രോഗിയായപ്പോള്‍ ടീമിന് പുറത്ത്..


ഈശ്വരന്‍ അദ്ധേഹത്തിന്റെ രോഗം ഭേദമാക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്...

Tuesday, January 10, 2012

ശ്രീ ഗണപതി ഗായത്രി

 ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

Friday, December 30, 2011

2011 തിരിഞ്ഞു നോട്ടം

            രണ്ടായിരത്തി പതിനൊന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി സംഭവങ്ങള്‍ നമുക്ക് കാണാം. ഇറാക്ക് യുദ്ധത്തിന്റെയും ഒസാമയുടെ അന്ത്യവും ജപ്പാനിലെ സുനാമിയും ലോകത്തിലെ പ്രധാന സംഭവങ്ങള്‍ ആയെങ്കില്‍ ഏകദിന ക്രിക്കറ്റ്‌ ലോക കപ്പു ഇന്ത്യ നേടിയതും മുംബൈയിലെ സ്ഫോടനങ്ങളും അണ്ണാ ഹസാരെയുടെ അഴിമതിക്ക് എതിരായിട്ടുള്ള നിരാഹാരവും ആണ് ഇന്ത്യയിലെ സംഭവങ്ങള്‍.

       ധനുഷിന്റെ കൊലവെറി ലോകം കീഴടക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ മലയാളിയെ വേട്ടയാടുന്ന രസത്തില്‍ ആണ് നമ്മുടെ തമിഴ് അയല്‍ക്കാര്‍. എന്നാല്‍ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമോ എന്ന ഭീതിയില്‍ തലസ്ഥാനം നാറുന്ന അവസ്ഥയാണ് കാണുന്നത്.

     കൊലവെറി നടത്തുന്ന ധനുഷിനോടൊപ്പം ദേശീയ സിനിമ അവാര്‍ഡു വാങ്ങാന്‍ സലിം കുമാറിന് കഴിഞ്ഞു ലുക്ക് ഇല്ലെങ്കിലും. റിയാലിറ്റി ഷോകളെ എതിര്‍ത്തിരുന്ന ദാസേട്ടന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ശ്രദ്ധേയമായതും ഈ വര്‍ഷം തന്നെ.

    അച്ചുമാമനെ മാറ്റി ചാണ്ടി മുഖ്യമന്ത്രിയായതും ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി മമത ബാനെര്‍ജി അധികാരമേറ്റതും രണ്ടായിരത്തി പതിനൊന്നില്‍ തന്നെയാണ്. എല്ലാവര്ക്കും നന്മനിറഞ്ഞ 2012 ആശംസിക്കുന്നു..

Wednesday, December 14, 2011

ശ്രീകോവിലില്‍ അധികാരം തന്ത്രിക്ക്

നമ്പൂതിരിമാരുടെ പെണ്മക്കള്‍ക്കു ഉണ്ടാകുന്ന സന്താനങ്ങള്‍ക്ക് തന്ത്രം തുടങ്ങിയ അവകാശങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ തന്ത്രിയുടെ മകളുടെ മകന് താന്ത്രിക പരമായ അധികാരം ഇല്ല. എന്നാലും അമ്പലത്തിലെ മുഖ്യ തന്ത്രിക്ക് സഹായത്തിനു അദ്ധേഹത്തെ കൂടെ കൂട്ടുന്നതില്‍ ഒരു പിഴവും ഇല്ല താനും. അത് തികച്ചും തന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ് താനും.

അമ്പലം, പൂജ തുടങ്ങിയ കാര്യങ്ങളില്‍ തീരെ വിവരമില്ലാത്ത മന്ത്രിയോ പ്രസി ഡന്റോ ആരായാലും ആദ്യം ക്ഷേത്രചൈതന്യരഹസ്യം മുതലായവ വായിച്ചു വിവരം ഉണ്ടാക്കണം. എന്നിട്ട് വേണം അഭിപ്രായം പറയാന്‍. ഭരണപരമായ കാര്യങ്ങള്‍ നോക്കുക മാത്രമാണ് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടത്. അമ്പലത്തിലെ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ നിശ്ചയിക്കേണ്ടതും നടത്തേണ്ടതും തന്ത്രിയോ പൂജാരിയോ ആണ്. നാലാം ക്ലാസ്സും ഗുസ്തിയും കൊണ്ട് രാഷ്ട്രീയത്തില്‍ വന്നു പത്തു കാശ് കൊള്ളയടിച്ചു എം എല്‍ എ യും മന്ത്രിയും പ്രസിഡന്റ്റും മറ്റുമായാല്‍ ഇക്കാര്യങ്ങളില്‍ വിവരം ഉണ്ടാകണമെന്നില്ല. അതിനാല്‍ അമ്പലങ്ങളിലെ കാര്യങ്ങള്‍ നോക്കേണ്ടത് ഭക്തന്മാരുടെ ഒരു ട്രസ്റ്റ്‌ ആണ്.

Monday, December 12, 2011

ശാന്തിമന്ത്ര പ്രസക്തി ഇന്ന്

മന്ത്രങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കപ്പെടുന്നവയാണ്. നമ്മുടെ മുനീശ്വരന്മാര്‍ നമുക്ക് നല്‍കിയിട്ടുള്ള സ്വത്തുകള്‍ ആണ് മന്ത്രങ്ങള്‍. കലാപ കലുഷിതമായ ഈ അവസരത്തില്‍ ഏറ്റവും പ്രധാനം ശാന്തിയും സമാധാനവും തന്നെയാണ്. എന്നാല്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ ഒട്ടു കഴിയുകയും ഇല്ല. മന്ത്ര ജപത്തില്‍ കൂടിയും അത് കൈവരിക്കാന്‍ നമുക്ക് സാധിക്കും.

ശാന്തി മന്ത്രം
ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
     - കൃഷ്ണ യജുര്‍വേദ തൈത്തിരിയ ഉപനിഷദ് ൨.൨.൨

Shanthi Manthra 
Aum Sahana vavatu sahanou bhunaktu
Sahaveeryam karavavahai
Tejasvinavadhitamastu
Mavid visha vahai hi
Aum Shanthi, Shanthi, Shanthihi.
   – Krishna Yajurveda Taittiriya Upanishad 2.2.2
   (Recited before the commencement of one's education)

शांति मंत्र
ऊं सहना ववतु
सहनौ भुनक्तु
सहविर्यम् करवावहे
तेजस्विना वधीतम् अस्तु
मा विद विशावहै
ऊं शांति शांति शांति

Meaning
Let the Studies that we together undertake be effulgent; Let there be no Animosity amongst us; OM. Peace, Peace, Peace.

മന്ത്രാര്‍ത്ഥം
ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ


Thursday, November 24, 2011

ചെകിടത്തടി ആര്‍ക്കു?


മുല്ലപെരിയാരും വെള്ളവും നമ്മുടെ മുഖ്യന്‍ പറഞ്ഞപോലെ വെള്ളം തമിഴ്നാടിനും അപകടം മലയാളിക്കും. എന്നാല്‍ വിലപ്പെരുപ്പം കള്ളപ്പണം തുടങ്ങിയ ചെകിടത്തടി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാരണം പറഞ്ഞു മന്ത്രിയുടെ ചെകിടത്തടിക്കുന്നത് ശരിയല്ലതാനും.
അമ്പതു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വളര്‍ന്നു അത് രാഷ്ട്രീയക്കാരുടെ വിജയമാണ് എന്ന് ഘോഷിക്കുന്നതു വിഡ്ഢിത്തരം. ഇന്ത്യയിലെ ജനങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ്. മന്ത്രിമാരും രാഷ്ട്രീയക്കാരും കട്ട് മുടിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്താനും . എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.

വോട്ടു ബാങ്ക് ബലത്തിലും ജാതിതിരിച്ചു വോട്ടു വാങ്ങുന്നതിലും വിജയം കണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തിരിച്ചു അവരുടെ ലക്‌ഷ്യം നടപ്പാക്കുന്നു. കഴിവുള്ള മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനം കൂടുതല്‍ കൂടുതല്‍ മുന്നോട്ടു നയിക്കുന്നു. എന്ത് പറഞ്ഞാലും മതം എന്ന ആയുധവുമായി വോട്ടു സമ്പാതിക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്കും. ഇതില്‍ ഏതില്‍ കേരളം പെടും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Tuesday, November 22, 2011

ഡാം സിനിമയും ബോക്സ്‌ ഓഫീസ് പ്രശ്നങ്ങളും

ചൈനയിലെ ബാന്‍കിയോ അണക്കെട്ട് തകര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉണ്ടായ ഒരു ഹോളിവൂഡ്‌ ചിത്രമാണ് "ഡാം".

സംവിധായകന്‍ മലയാളിയായതിനാല്‍ ഇത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. എന്നാല്‍ സിനിമയില്‍ തകര്‍ന്നുപോകുന്ന ഡാം മുല്ലപെരിയാരിനോട് സാമ്യം ഉള്ളതിനാല്‍ തമിഴ്നാട്ടിലും ഇത് വന്‍ വിഷയമാകുകയാണ്.


ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഡാമിനെ ചുറ്റി തിരിയുമ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മേലാളന്മാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഭയപ്പാടു ആവശ്യമുണ്ടോ? ഇതൊരു രാഷ്ട്രീയ പ്രശ്നമോ അതോ മനുഷ്യ ജീവിതത്തിന്റെ പ്രശ്നമോ?

വെള്ളം കിട്ടില്ലെന്ന പേടിയില്‍ നിന്നും തമിഴ്മക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ വെള്ളത്തില്‍ ഇല്ലാതാകും എന്ന പേടിയില്‍ മലയാള മക്കളും. ഏകദേശം അറുപതു വര്‍ഷം മാത്രം ഉദ്ദേശിച്ച ഡാം ഇന്ന് സെഞ്ച്വറിയും കഴിഞ്ഞു പോയിരിക്കുന്നു. അതായത് ഈ ഡാമിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് സാരം.

തമിഴ്നാടിനെക്കാളും കേന്ദ്രത്തില്‍ പിടിപാടുള്ള കേരളത്തിന്‌ എന്തുകൊണ്ട് ഈ വസ്തുത കേന്ദ്രത്തെ ധരിപ്പിച്ചു കൂടാ. ജനങ്ങളുടെ ജീവിതം അത് തമിഴനായാലും മലയാളിയായാലും വിലപ്പെട്ടതാണ്‌. അത് കാത്തു കൊള്ളേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടുതാനും.

പട്ടാളി മക്കള്‍ കച്ചിയും, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഈ പടം തമിഴ്നാട്ടില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന പ്രചരണം ശക്തമാവുകയാണ്. എന്നാല്‍ ഇതെല്ലം ടീ വീ യില്‍ നോക്കികണ്ടു അപകട സ്ഥിതിയില്‍ ഉള്ള ഡാമിനടിയില്‍ സുഖമായി വാഴുകയാണ് കേരള ജനത. തമിഴന്റെ എല്ലാ പടങ്ങളും ഒന്ന് വിടാതെ എല്ലാം കണ്ടു ഹിറ്റാക്കുന്ന മലയാളിക്ക് മുല്ലപെരിയാര്‍ എന്ത് ഡാം എന്ത്?

News at IBNLive

Chennai, Nov 22 (PTI) Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala. MDMK leader Vaiko, in a statement, said the film, financed by Keralites, starring Indian and Hollywood actors and directed by Sohan Roy has been named 'Dam 999' referring to the legal rights held by Tamil Nadu over the Mullaiperiyar dam for 999 years.

Sunday, November 20, 2011

ഖുതുബ് മിനാര്‍


തലസ്ഥാനത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഖുതുബ് മിനാര്‍.





ഹരിയാനയിലെ ഗുര്‍ഗാവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മെട്രോ ട്രെയിന്‍ പാതയില്‍ ഖുതുബ് മിനാര്‍ സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ഖുതുബ് മിനാര്‍ നിലകൊള്ളുന്നത്.

പതിനഞ്ചു വര്ഷം മുമ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ഇരുമ്പ് തൂണ്‍ കൈകള്‍ കൊണ്ട് ചുറ്റി പിടിക്കുന്ന കാഴ്ച ഇന്നവിടെ കാണാനില്ല. ആ ഇരുമ്പ് തൂണ്‍ സന്ദര്‍ശകരില്‍ നിന്ന് സംരക്ഷിക്കാന്‍ വേലി കെട്ടി തടഞ്ഞിരിക്കുന്നു. മറ്റെല്ലാ കാഴ്ചകളും മുമ്പത്തെ പോലെ തന്നെ.

Saturday, November 19, 2011

മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ്


പേരില്‍ നിന്ന് തന്നെ ഈ പോസ്റ്റിന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലായി കാണും. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ "മെര്‍ലിന്‍ മന്‍ റോ" ആക്കാനാണോ നമ്മുടെ ഏഷ്യയുടെ നെറ്റിന്റെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല. കുട്ടികളുടെ മാദക നൃത്തം കാണിച്ചു കാശ് വാരുവാനുള്ള ഏഷ്യയുടെ നെറ്റിന്റെ ലക്‌ഷ്യം മലയാള ചാനെലിനു യോചിച്ചതാണോ എന്ന് തോന്നുന്നില്ല.
മീഡിയ പ്രവര്‍ത്തകര്‍ ഇങ്ങിനെ പല വിരുതുകളും കാണിച്ചു കാശുണ്ടാക്കും എന്നാല്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാര്‍ എന്തിനു ഈ കോപ്രായത്തിനു കൂട്ട് നില്‍ക്കുന്നു എന്നറിയില്ല.

എന്തിനും ഏതിനും വിമര്‍ശിക്കുന്ന മലയാളി വര്‍ഗ്ഗത്തില്‍ പെട്ടവന്‍ എന്ന് പറയാമെങ്കിലും ഇങ്ങനെയുള്ള ആഭാസങ്ങള്‍ ചൂണ്ടികാട്ടിയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഈ അടുത്ത് കണ്ട ഒരു മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ് ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ ഡാന്‍സ് ചെയ്തതും അത് കഴിഞ്ഞുള്ള ജഡ്ജ്മാരുടെ അഭിപ്രായം കുട്ടികളെ കൂടുതല്‍ കൂടുതല്‍ വഴി തെറ്റിക്കുന്നതാണ്.


ഇതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മടി കൂടാതെ കമന്റില്‍ ഇട്ടു ഒരു ചര്‍ച്ച നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..

Wednesday, November 9, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍

കുറച്ചു നാളായി കേരളത്തില്‍ കേള്‍ക്കുന്ന ഒരു പേരാണ് സന്തോഷ്‌ പണ്ഡിറ്റ്. വെറുമൊരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൂപ്പര്‍സ്റ്റാര്‍.

അദ്ദേഹം ചെയ്ത സിനിമയെ കുറ്റം പറയുന്നുണ്ടെങ്കിലും ഒരു തരത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് പൊതു ജനം ചെയ്യുന്നത്. ഒട്ടേറെ ടീ വീ പ്രോഗ്രാമുകളില്‍ ചര്‍ച്ചയ്ക്കു വന്ന ഈ വിഷയം മറ്റൊരു ഷക്കീല
തരന്ഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആരും ഇതിനെ ഗൌരവമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഇടയില്‍ സന്തോഷ്‌ ഒരു സംഭവമായി. അദ്ധേഹത്തിന്റെ ചങ്കൂറ്റം ( വിഡ്ഢിത്തം എന്ന് വിമര്‍ശകര്‍) സമ്മതിക്കേണ്ടത് തന്നെ.
സാങ്കേതിക പോരായ്മയും അഭിനയ വൈകല്യവും ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ധേഹത്തെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ജനം ചിന്തിക്കണം. വിമര്‍ശനം ആവാം അത് ആ വ്യക്തിയുടെ വസ്ത്രധാരണ രീതിയെയും സംഭാഷണ രീതിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ആവരുത്. ടീ വീ ചര്‍ച്ചക്ക് വിളിച്ചു വരുത്തി സന്തോഷിനു വട്ടാണോ എന്ന് അന്വേഷിക്കുന്നത് ശരിയല്ല.

ചിന്താവിഷയം
 അടുത്തകാലത്ത്‌ ഉണ്ടായ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും ഇത്രയേറെ പോപ്പുലര്‍ ആക്കിയത് മീഡിയ ആണ്. അണ്ണാ ഹസാരെ സമരവും, എന്തിരനും ഇതിനു ഉദാഹരണങ്ങള്‍ ആണ്. സന്തോഷിന്റെ സിനിമയെ ഹിറ്റാക്കിയത് യു ട്യൂബ്, ബ്ലോഗ്‌, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ മാധ്യമങ്ങള്‍ ആണ്.




Sunday, November 6, 2011

സംഗീത സംവിധാനം എന്നാല്‍..

എക്കോനും ലേഡി ഗാഗയും ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ മറ്റു രാജ്യത്തിലേക്ക് പോകുകയാണ് നമ്മുടെ പുതു സംഗീത സംവിധായകര്‍. അവിടെ പാട്ട് പടച്ചു വിടാന്‍ ആണെന്ന് ധരിച്ചാല്‍ ശുദ്ധ വിഡ്ഢിത്തം.
സംഗീത സംവിധാനം എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു പണി എന്നാ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടാകണം ഇന്ന് എല്ലാ പാട്ടുകാരും സംഗീതവും കൈകാര്യം ചെയ്യുന്നത്. എത്രയോ മലയാള പാട്ടുകള്‍ ശ്രുതി മധുരവും ശുദ്ധ സംഗീതത്തിന്റെ സിരാകേന്ദ്രങ്ങള്‍ ആണെന്ന യാതാര്‍ത്ഥ്യം മറന്നിട്ടല്ല ഈ പോസ്റ്റ്‌ ചെയ്യുന്നത്.
പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് ഒന്നുമാണെന്നു തെളിയിച്ച മഹാ പാട്ടുകാരാണ് മലയാളികള്‍ക്ക് ഇന്നുള്ളത്. സംഗീത റിയാലിറ്റി ഷോകളെ വാനോളം തെറിപറഞ്ഞ മഹാപാട്ടുകാരന്‍ അവിടെ വന്നു സംഗീതവിധി മാറ്റിമറിച്ചത് ഇന്നും നാം ഓര്‍ക്കുന്നു താനും.
കഴിവ് തെളിയിച്ച സംവിധായകനും സൂപ്പര്‍സ്റ്റാറും അണിനിരക്കുന്ന ഒട്ടകവുമായി ബന്ധമുള്ള സിനിമയില്‍ പ്രമുഖപാട്ടുകരാന്‍ ഒരു അറബി പാട്ട് അതേപടി കോപ്പി അടിച്ചു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഇതിനെയാണോ സംഗീത സംവിധാനം എന്ന് വിളിക്കുന്നത്‌. എന്നാല്‍ സ്വന്തം കഴിവില്‍ പാട്ട് ഹിറ്റാക്കിയ സന്തോഷ് പാണ്ടിച്ചിക്ക് എന്റെ നമോ വാകം.

Saturday, October 15, 2011

സ്നേഹവീട് - സിനിമാ നിരൂപണം

Another good family entertainer from Mohanlal and Sathyan Anthikkadu Team.
മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്‌ കൂട്ടായ്മയുടെ മറ്റൊരു കുടുംബ ചിത്രം. വേറെ പുതുമകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ സാമാന്യം കുടുംബ സദസ്സുകളെ ആകര്‍ഷിച്ച ഒരു പടം. ഒട്ടേറെ തമാശകളുമായി ഒന്നാം പകുതി കടന്നുപോയപ്പോള്‍ കുറച്ചു കഥപറയുന്ന രണ്ടാംപകുതി.
പ്രായത്തിനു അനുസരിച്ച് മോഹന്‍ലാലിനു പറ്റിയ വേഷം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പത്മപ്രിയയുടെ കഥാപാത്രം സ്നേഹം കൊതിച്ചു ചെന്നപ്പോള്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത് നല്ല സീനായിരുന്നു. അരുന്ധതിയുടെയും പുതുമുഖം രാഹുലിന്റെയും കൊച്ചു പ്രേമം ആകര്‍ഷണീയമായി.

ഇളയരാജയുടെ സംഗീതം സിനിമയ്ക്ക് യോചിച്ചു പോയി. ഷീലയുടെ കഥാപാത്രം "മനസ്സിനക്കരെ" എന്ന സിനിമയെ ഓര്‍മപ്പെടുത്തി. തായംബകയെ കടത്തി വെട്ടി ശിങ്കാരി മേളം പോടീ പൊടിച്ചു.. കൂടാതെ പാലക്കാടന്‍ ഗ്രാമ ഭംഗി അപ്പടി പകര്‍ത്തി സിനിമ ഒരു വന്‍ വിജയം...

Monday, September 5, 2011

പത്തുവാക്കില്‍ ഓണം

തുമ്പയും തുളസിയും മുക്കുറ്റിയും കൂടിയ 'അത്ത'പ്പൂക്കളും ഓണത്തിന് ആരംഭം കുറിച്ചു.
ചിലമ്പിന്റെ താളവും ചിന്തകളുടെ ഓളങ്ങളും 'ചിത്തിര' ചിത്രമാക്കുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളുമായി 'ചോതി' ചേലായി..
വിശപ്പും ദാഹവുമറിയാതെ 'വിശാഖം' കടന്നുപോയി.
അനിയനും ചേട്ടനുമൊക്കെ ചേര്‍ന്ന് 'അനിഴം' അനിര്‍വചനീയമായി.
കേട്ടതും കേള്‍ക്കാത്തതുമായ വിശേഷങ്ങള്‍ പങ്കു വച്ച് 'കേട്ട' കടന്നു പോയി.
മൂട്ടില്‍ അണിഞ്ഞു 'മൂലം' വര്‍ണ ശബളമായി.
പുതിയ ഉടുപ്പും പുത്തന്‍ പടങ്ങളും കണ്ടു 'പൂരാടം' കെങ്കേമമായി.
ഉണ്ടും ഉറങ്ങിയും 'ഉത്രാടം' തിരുവോണത്തെ വരവേല്‍ക്കാനായി ഒരുങ്ങി.
മഹാവിഷ്ണുവിനെ വാമനാവതാരത്തില്‍ തൊഴുതു മഹാബലിയെ വരവേറ്റു 'തിരുവോണം' ഉത്സവമായി

Sunday, August 21, 2011

ഉമ്മയുടെ ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി

ഇന്ന് ശ്രീകൃഷ്ണ ജയന്തി.. എന്നാല്‍ മറുനാട്ടിലുള്ള വാസം നമ്മുടെ ഉത്സവങ്ങള്‍ കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തിന്റെ മുന്നില്‍ മാത്രമാവുന്നു. പതിവ് ഞായര്‍ പോലെ രാവിലെ എഴുന്നേറ്റു വീടെല്ലാം ഒന്ന് വൃത്തിയാക്കി ചായ കുടിച്ചു ഫേസ് ബുക്ക്‌ എന്ന കൂട്ടുകാരുടെ കൂട്ടുകാരന്റെ മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് ഒരപൂര്‍വമായ ചിത്രം ഒരു ഫ്രണ്ട് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്..

പര്‍ദയും തൊപ്പിയുമായി സ്കൂട്ടറില്‍ പോകുന്ന മാതാപിതാക്കളുടെ കൂടെ ഉമ്മയുടെ മടിയില്‍ ഇരിക്കുന്ന ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി. (മറ്റൊരാളുടെ പ്രൊഫൈലില്‍ ആയതിനാല്‍ ആ ഫോട്ടോ അറ്റാച്ച് ചെയ്യുന്നില്ല).

ഇത് കണ്ടപ്പോള്‍ ശരിയാണല്ലോ ഈ മാസമല്ലേ ശ്രീ കൃഷ്ണ ജയന്തി.. എന്ന് തോന്നി അമ്മയെ ഫോണില്‍ വിളിച്ചു ഉറപ്പു വരുത്തി.. ഇന്ന് തന്നെയാണ് ജന്മഷടമി.

ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ജന്മദിനം. കുഞ്ഞുനാളിലെ ശോഭ യാത്രകളിലെക്കാണ് മനസ്സ് ആദ്യം സഞ്ചരിച്ചത്. കുട്ടികള്‍ ശ്രീകൃഷ്ണന്റെ വേഷമണിഞ്ഞു ഓടക്കുഴലും പീലിതിരുമുടിയുമായി നഗര പാതയിലൂടെയുള്ള യാത്ര.

വൈകുന്നേരം അടുത്തുള്ള മത്സ്യ, കൂര്‍മ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു വീണ്ടും കമ്പ്യൂട്ടറില്‍ മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഒരു ഫോര്‍വേഡ് മെയിലില്‍ ശ്രീ കൃഷ്ണ അവതാരത്തെ കുറിച്ചുള്ള അമ്മയുടെ പ്രഭാഷണം ഒരു ഫ്രണ്ട് അയച്ചിരിക്കുന്നു.. അത് ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...




അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്. ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.

ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.

ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.

സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.

ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.

ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു..


Sunday, August 7, 2011

മന്ത്രിക്കസേരയില്‍ ഒരു മന്തന്‍

വീണ്ടുമൊരോണക്കാലം വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങള്‍ ഒടുങ്ങിയാല്‍ പരസ്യകമ്പനിക്കാര്‍ ഓണത്തിനെ നെഞ്ചിലേറ്റാന്‍ തുടങ്ങും. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം എന്നല്ലേ പുതു ചൊല്ല്.

കാവുപ്പട്ടി ഗ്രാമത്തിലെ ഓണാഘോഷകമ്മിറ്റി ഇത്തവണ പുതു പരിപാടികളുമായി കലക്കാന്‍ പോകുകയാണ്. അന്തിക്കള്ളന്‍ രാജുവിന്റെ അന്തംവിട്ട സ്റ്റാര്‍ ഷോയും, നാട്യക്കാരി ജാനകിയുടെ നിറുത്തനിത്യങ്ങളും കൂടാതെ വേലക്കാരി ഗീതയുടെ സിനിമാറ്റിക് ഡാന്‍സ് കൂത്താട്ടവും ആഘോഷത്തിനു മാറ്റ് കൂട്ടും.

കേളു നായരുടെ ചായക്കടയില്‍ ചെല്ലപ്പനും ദാമോദരനും ശങ്കരനും ചേര്‍ന്ന് നാടകത്തെ പറ്റി ചര്‍ച്ചയിലാണ്. വിരലിട്ട ചായക്ക്‌ പ്രസിദ്ധമായ കേളുവേട്ടന്റെ കട ഇന്ന് നാടകത്തിന്റെ കഥ തന്തുവിന്റെ അന്വേഷണത്തിലാണ്. എന്തായിരിക്കാം കഥ. കേരളത്തിലെ
പ്രധാന വിഷയമായ വാണിഭത്തെ കുറിച്ചായാല്‍ കുട്ടി മന്ത്രി തുടങ്ങി‍ എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍ വേണ്ടിവരും. എന്തായാലും അത് വേണ്ട. ചര്‍ച്ച പല വഴിയില്‍ നീങ്ങികൊണ്ടിരുന്നു. ഒടുവില്‍ എല്ലാവരും എത്തിയത് മന്ത്രിക്കസേരയില്‍ ഇരുന്ന മന്തനിലാണ്. താനിരിക്കണ്ട ഇടതു താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറി ഇരിക്കും എന്ന പഴമൊഴിയുടെ പാതയില്‍ കഥ തുടരുന്നു.

Sunday, April 3, 2011

ക്രിക്കറ്റ്‌ രാജാക്കന്മാരുടെ പട്ടാഭിഷേകം


ഇന്ത്യന്‍ ക്രിക്കറ്റ്‌ രാജാക്കന്മാരുടെ പട്ടാഭിഷേകം കഴിഞ്ഞു. ലോകത്തിലെ എല്ലാ രാജാക്കന്മാരെയും തോല്‍പ്പിച്ചാണ് ധോണി ചക്രവര്‍ത്തിയുടെ കീഴില്‍ മറ്റു രാജാക്കന്മാര്‍ പോരിനിറങ്ങിയത്.

ഏകദേശം ഒരു മാസത്തോളം നീണ്ട 2011 ലെ ഭാരതയുദ്ധത്തില്‍ ആദ്യം ചെറുകിട രാജ്യങ്ങളെ വെട്ടിപിടിച്ചു ധോണിയും കൂട്ടരും സൌത്ത് ആഫ്രിക്കന്‍ കാട്ടുരാജക്കന്മാരുടെ മുന്നില്‍ പതറിയെങ്കിലും പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു.

ബംഗ്ലാദേശു രാജ്യത്തിന് മുന്നില്‍ പതറിയ കേരള രാജകുമാരനെ പുറകോട്ടു നിര്‍ത്തി നെഹ്ര രാജകുമാരനെയാണ് ധോണി ചക്രവര്‍ത്തി അങ്കതട്ടിലേക്ക് പറഞ്ഞു വിട്ടത്. എന്നാല്‍ കാട്ടുരാജാക്കന്മാരുടെ മുന്നില്‍ വീണു പോയ നെഹ്ര രാജകുമാരനെ പുറകോട്ടു മാറ്റിയെങ്കിലും പാകിസ്താന്‍ രാജ്യത്തെ വെട്ടിപിടിക്കാന്‍ മുന്നോട്ടു ഇറക്കി.

ബോംബെ രാജ്യത്തെ മഹാനായ സച്ചി രാജാവ് ചെങ്കോലും കിരീടവുമില്ലാതെ ചക്രവര്‍ത്തിയായി വാഴുകയാണ്. ധോണി ചക്രവര്‍ത്തിപോലും ബഹുമാനിക്കുന്ന ധര്‍മരാജാവാണ് സച്ചിന്‍. സാഹീര്‍ രാജാവും ബോംബെ രാജ്യത്തിലെ മറ്റൊരു രാജാവാണ്. ധോണിയുടെ ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്ന രാജാവാണ് സഹീര്‍. പിന്നെ യുവരാജാക്കന്മാരില്‍ ഏറ്റവും മുതിര്‍ന്ന യുവരാജാ ഇന്ന് വലിയ രാജാവായിരിക്കുന്നു. എതിര്‍ രാജാക്കന്മാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നു യുവ രാജാ.

ധോനിയുടെ ജൈത്രയാത്രയില്‍ ഒരു പന്ത് കൈകൊണ്ടു ഭാഗ്യമായ കേരള രാജ്യത്തെ ശ്രീ രാജാവ് പട്ടാഭിഷേകത്തിന് മുന്നോടിയായുള്ള ലങ്ക ദാഹനത്തില്‍ ഒരു പങ്കായി. രാമ രാവണ യുദ്ധത്തെ സ്മരിപ്പിക്കുന്ന ലങ്ക ദാഹത്തില്‍ ആഞ്ജനേയ രൂപമെടുത്ത ധോണി കുട്ടി കുരങ്ങന്മാരായ മറ്റുള്ളവരെ വളരെ തന്ത്രപൂര്‍വ്വം തിരിച്ചു വിട്ടു. കൊണ്ടും കൊടുത്തും അണ്ണാര കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ എല്ലാ വരും തങ്ങളുടെ പങ്കു വളരെ ഭംഗിയായി നിര്‍വഹിച്ചു. ഒടുവില്‍ ലങ്ക ദഹനം കഴിഞ്ഞു ലോക കപ്പുമായി രാമ ലക്ഷ്മണന്‍മാരുമായി ആഞ്ജനേയ ധോണി ഭൂലോക പ്രയാണം നടത്തി.

Thursday, February 10, 2011

ഹാപ്പി ദുഷ്യന്തന്‍ ഡേ ( ന്യൂ വാലന്‍ന്റൈന്‍ ഡേ)

നഗര നാമങ്ങളും പേരുകളും ഭാരത വല്ക്കരിക്കുമ്പോള്‍ കമിതാക്കളുടെ ദിനവും ഭാരത വല്ക്കരിക്കുന്നതില്‍ തെറ്റില്ല. ഒരു വിദേശി അച്ഛന്റെ പേരിലുള്ള കാതലര്‍ ദിനം എന്തിനു നാം ആഘോഷിക്കുന്നു. പ്രണയത്തിന്റെ പ്രതീകങ്ങളായ ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥ ശാകുന്തളത്തിലൂടെ കാളിദാസന്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതും കൂടിയാണ്.

എന്നാല്‍ ഒരു പ്രശനം ഏതാണ് ആ ദിവസം? എന്ത്നും ഏതിനും നമുക്ക് ഒരു ദിവസവും ആശംസ കാര്‍ഡും ആവശ്യമാണല്ലോ? ദുഷ്യന്തന്റെ ജന്മ ദിനമോ ശകുന്തളുടെ ജന്മ ദിനമോ അതുമല്ല അവര്‍ തമ്മില്‍ കണ്ട ആ പവിത്രമായ ദിനമോ കണ്ടു പിടിക്കാന്‍ ജോലി തിരക്ക് കാരണം ഈയുള്ളവന് കഴിഞ്ഞതുമില്ല. സാരമില്ല ഈ വര്ഷം ഫെബ്രുവരി 14 തന്നെ ദുഷ്യന്തന്‍ ഡേ ആയി ആഘോഷിച്ചു അടുത്ത വര്ഷം നമുക്ക് പുതിയ കാതലര്‍ ദിനം ( ദുഷ്യന്തന്‍ പ്രണയ ദിനം ) തിയതി കണ്ടെത്തി ആഘോഷിക്കാം.

ദുഷ്യന്ത ശകുന്തള ലവ് സ്റ്റോറി വായിക്കാന്‍ ഇവിടം വരെ പോകുക ശകുന്തള

ശകുന്തള

ഏറ്റവും ഉയര്‍ന്ന സംസ്ക്കാരവും ഏറ്റവും മികച്ച കുടുംബബന്ധങ്ങളും ഒരുപക്ഷേ ഇവിടെയുള്ളതുപോലെ മറ്റൊരിടത്തും ദര്‍ശിക്കാനാവില്ല.
വേറിട്ട മതസംസ്ക്കാരങ്ങള്‍ നിലവിലുണ്ടായിട്ടും കല്യാണം കഴിച്ച പുരുഷനെ കാണപ്പെട്ട ദൈവമായി കണക്കാക്കുന്ന സ്ത്രീത്വം ഇവിടെയാണ് മികച്ചുനില്‍ക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തി വിവാഹപ്രായമെത്തുമ്പോള്‍ മാതാപിതാക്കള്‍ തന്നെ വധുവിനെ, അല്ലെങ്കില്‍ വരനെ കണ്ടെത്തി അവര്‍ക്കൊരു കുടുംബസംവിധാനം ഉണ്ടാക്കി നല്കുന്നതും ഇവിടെമാത്രമുള്ള പാരമ്പര്യമാണ്.
ശകുന്തളയിലേക്കു വന്നാല്‍, കുടുംബജീവിതത്തില്‍ വന്ന ഒരു പാളിച്ചയിലേക്കു വിരല്‍ചൂണ്ടാനിടയാകും വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

Courtesy: http://www.keralabhooshanam.com/?p=9760

Friday, October 8, 2010

നവരാത്രി 2010


2010 ലെ നവരാത്രി സമാഗതമായി. വാഗ്ദേവിയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.

ഒന്‍പതു രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവം ശക്തിയുടെ ഒന്‍പതു രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചു പൂജ നടത്തുന്നു.

കുട്ടിക്കാലത്ത് പുസ്തകം പൂജയ്ക്ക് വയ്ക്കലും അമ്പലത്തിലെ വിദ്യാരംഭം തുടങ്ങി നവരാത്രിയെ കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍. എഴുത്തിന്റെ ആദ്യാക്ഷരം സ്വര്‍ണത്താല്‍ നാക്കിന്മേല്‍ പകര്‍ന്നു തന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഈ വര്‍ഷവും ദേവിയുടെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

കലയുടെയും വിദ്യയുടെയും ദേവിയാണ് ദുര്‍ഗാ ദേവി. ജാതി മത ഭേദമന്യേ ദേവിയുടെ അനുഗ്രഹത്തിനായി ആളുകള്‍ കൊല്ലൂരിലേക്ക് മൂകംബികയിലേക്ക് പോകാറുണ്ട്. സിനിമ സംഗീത ലോകത്തെ മഹാരഥന്മാരായ ഇളയരാജയും, യേശുദാസും തുടങ്ങി സംഗീത ലോകത്തെ ഒട്ടനവധി പേര്‍ മൂകാംബിക ദേവിയുടെ ഭക്തന്‍മാരാണ്. നല്ല വാക്കിനും ബുദ്ധിക്കും ഐശ്വര്യത്തിനും സമ്പത്തിനും ദേവിയുടെ അനുഗ്രഹം അനിവാര്യമാണ്.

ഇനിയുള്ള ഒമ്പത് ദിവസം ദേവിയെ ആരാധിക്കാനുള്ള ദിവസങ്ങളാണ്. അടുത്ത് അമ്പലം ഉണ്ടെങ്കില്‍ ദര്‍ശനവും ദാന ധര്‍മ്മങ്ങളും നമ്മുടെ ഐശ്വര്യ വര്‍ധനയ്ക്ക് ആക്കം കൂട്ടുന്നു. വീട്ടില്‍ നെയ്‌ വിളക്ക് തെളിയിച്ചു ദേവി മാഹാത്മ്യവും ലളിത സഹസ്ര നാമവും ജപിച്ചു ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സകലവിധ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യും.

Sunday, October 3, 2010

എന്തിരന്‍ ചിന്തിപ്പിക്കുന്നത്

രജിനി സാറിന്റെ മുന്‍പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ശങ്കര്‍ പടം കണ്ട അനുഭൂതിയാണ് തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കുണ്ടായത്. ഇത് വരെ അസാധാരണമായി നൂറു പേരെ ഒരേ സമയം കീഴടക്കുന്ന രജിനികാന്തിന്റെ മനുഷ്യനില്‍ നിന്നും നൂറായിരം പേരെ കീഴടക്കുന്ന ഒരു യന്ത്ര മനുഷ്യനെയാണ്‌ ശങ്കറും രജിനി സാറും ചേര്‍ന്ന് ഒരുക്കിയത്.

രാജിനി സാറിന്റെ വാക്കുകള്‍ക്കു കൈ അടിക്കുന്ന ജനത്തിന് പകരം യന്ത്രമനുഷ്യനായി മാറിയ രജിനിയെ അത്ഭുതമായി നോക്കുന്ന പ്രേക്ഷകരെകൊണ്ടാണ് അമേരിക്കന്‍ തീയറ്ററുകളില്‍ യെന്തിരന്‍ ഓടിയത്. തന്റെ സ്വത സിദ്ധമായ സ്റ്റൈല്‍ ഒരു റോബോട്ടിലേക്ക് ആവേശം ചെയ്യുന്ന ഒരു തരാം താന്ത്രിക വിദ്യയാണ് വസീകരന്‍ എന്ന ശാസ്ത്രഞ്ജന്‍ ചെയ്യുന്നത്. നമ്മുടെ പുരാണ ഇതിഹാസങ്ങള്‍ ജെയിംസ്‌ കാമരോനിന് 'അവതാര്'‍ സിനിമയ്ക്ക് പ്രചോദനം ആയതു പോലെ ശങ്കറും ഋഗ്വേദ പുരാണങ്ങള്‍ റെഫര്‍ ചെയ്തതിന്റെ ഒരു ഔട്ട്‌പുട്ട് ആണ് എന്തിരന്‍.

മുഖ്യമായ ഒരു തത്വം വളരെ ഗൌരവമായി അവതരിപ്പിക്കുന്ന ശങ്കറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. യെന്തിരന്‍ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്കായി കഥ ഇവിടെ പറയുന്നില്ല. എന്നാലും കലാഭവന്‍ മണിയുടെ കഥപാത്രവും കൊച്ചിന്‍ ഹനീഫയുടെ പോലീസും മലയാളി ടച്ച്‌ എന്തിരന് നല്‍കി.

എന്ത് കൊണ്ടും മുടക്കിയ ഡോളറോ അതില്‍കൂടുതലോ ഈ അണ്ണന്‍ പടം അര്‍ഹിക്കുന്നു.

Saturday, October 2, 2010

'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട്


സൂപ്പര്‍സ്റ്റാര്‍ രജിനി സാറിന്റെ 'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട് എന്ന ഒരു വലിയ സംഭവം ആഗോള തലത്തില്‍ റിലീസായി. തമിഴനും തെലുന്ഗനും മലയാളിയും ഹിന്ദിക്കാരനും ജപ്പാന്കാരനും മാത്രമല്ല സായിപ്പ് വരെ പടം കാണാന്‍ തീയറ്ററില്‍ കുത്തിയിരുപ്പാണ്.

ജെയിംസ്‌ കാമരോണിന്റെ 'അവതാരത്തിന്' കിട്ടിയതിനെക്കാളും ഒരു വലിയ വരവേല്‍പ്പാണ് രജിനി സാറിന്റെ 'എന്തിരന്' കിട്ടി കൊണ്ടിരിക്കുന്നത്. സൌന്ദര്യ റാണി ഐശ്വര്യാ റായി കൂടിചേര്‍ന്നപ്പോള്‍ ശങ്കറിന്റെ ബ്രഹ്മാണ്ട പടത്തിനു എതിരില്ലാതായി.
കൂടുതല്‍ വിവരങ്ങളുമായി നാളെ പടം കണ്ട്...

Movie Rating

Velipadinte Pustam Movie rating